Showing posts with label RTI. Show all posts
Showing posts with label RTI. Show all posts

Sunday, December 14, 2008

കേന്ദ്ര വിവരക്കമ്മീഷന്‍ തീരുമാനം (cic decision)

പോസ്റ്റല്‍ വകുപ്പിലെ ഒരു ജീവനക്കാരനായ രാജേഷ്കുമാര്‍ ആവശ്യപ്പെട്ട വിവരം ഇതായിരുന്നു:
*************************************
Kindly clarify whether ST vacancy can be converted or treated as de-reserved for General Category and whether promotion can be given to General Candidate after de-reservation or not.
************************************
പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശ്രീ രാജേഷ് കുമാറിനു കൊടുത്ത മറുപടി ഇതായിരുന്നു:
*************************************
Since the matters, as raised by you, elicit answer to your query and seek the opinion of this public authority, your request is beyond the scope of RTI Act, and the opinion sought, therefore, cannot be provided.
*****************************************
ഇതില്‍ തൃപ്തിവരാത്ത രാജേഷിനു ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ക്ക് വരെ അപ്പീല്‍ കൊടുക്കേണ്ടി വന്നു.

ചീഫ് ഇന്‍ഫര്‍മേഷം കമ്മീഷണര്‍ ഈ കേസില്‍ എടുത്ത തീരുമാനത്തിന്റെ (08-12-2008) സംക്ഷിപ്ത വിവരണമാണ് താഴെ കൊടുക്കുന്നത്.

DECISION NOTICE
The issue here is application of section 2 (f) i.e. definition of information, to the information sought to be provided. Section 2 sub-section (f) reads as follows:-
"information" means any material in any form, including records, documents, memos, e-mails, opinions, advices, press releases, circulars, orders, logbooks, contracts, reports, papers, samples, models, data material held in any electronic form and information relating to any private body which can be accessed by a public authority under any other law for the time being in force;

From the above it will be clear that such information must be held in material form.

Moreover, section 2 goes on to clarify the definition of “Right to Information” in sub-section (j), which reads as follows: -

(j) "Right to information" means the right to information accessible under this Act which is held by or under the control of any public authority and includes the right to—
(i) inspection of work, documents, records;
(ii) taking notes, extracts or certified copies of documents or records;
(iii) taking certified samples of material;
(iv) obtaining information in the form of diskettes, floppies, tapes, video cassettes or in any other electronic mode or through printouts where such information is stored in a computer or in any other device;
This further expands on the definition of information under section 2 (f) because it is clear that only such information can be accessed as is in material form, which can actually be held or controlled by any public authority.

The appeal is dismissed

വിവരാവകാശനിയമം ഒരു പൌരനു‍ എന്തും ചോദിക്കാനുള്ള അവകാശം നല്‍കുന്നില്ല എന്നു കാണിക്കാനാണ് ഇതിവിടെ രേഖപ്പെടുത്തിയത്. എന്നാല്‍ കുറച്ചുകൂടി ബുദ്ധിയും വിവേകവും കാണിച്ചാല്‍ നമുക്ക് വേണ്ടുന്ന വിവരത്തിന്റെ പകര്‍പ്പ് നേടിയെടുക്കാനും സാധിക്കും. ചോദിക്കുന്ന രീതിയില്‍ ശ്രദ്ധാലുവായാല്‍ മതി.

Buzz ല്‍‌ പിന്തുടരുക

Friday, February 22, 2008

കേന്ദ്ര വിവരക്കമ്മിഷന്റെ ഒരു സുപ്രധാന തീരുമാനം (important cic decision)

കാര്‍ത്തിക്‌ ജയശങ്കര്‍ എന്ന സുപ്രീം കോടതി വക്കീല്‍ Ministry of Environment & Forests നോട്‌ ആവശ്യപ്പെട്ട കുറച്ച്‌ വിവരങ്ങള്‍ക്കു കിട്ടിയ മറുപടി ഇങ്ങനെയായിരുന്നു:
---------------------------------
"as the information asked for requires obtaining and processing of information from various records, it is not possible to provide the required information."
---------------------------------

അതായത്‌, "പല രേഖകളില്‍ നിന്നും ശേഖരിച്ച്‌ കോഡീകരിക്കേണ്ടതായതിനാല്‍ ചോദിച്ച്‌ വിവരം നല്‍കുന്നതു് അസാധ്യമാണ്‌."

ഇതിനതിരായി കേന്ദ്ര കമ്മീഷനില്‍ അപ്പീല്‍ നല്‍കി. അതിന്മേല്‍ 18-02-2008 ല്‍ മുഖ്യ വിവരകമ്മീഷണറായ മുജാഹത്‌ ഹബീബുള്ള പുറപ്പെടുവിച്ച ഉത്തരവാണ് ഈ പോസ്റ്റിന്റെ വിഷയം.

ആവശ്യപ്പെട്ട വിവരം നല്‍കുന്നതിനെതിരായി ബന്ധപെട്ട മന്ത്രാലയത്തിലെ സെക്രട്ടറി കണ്ടെത്തിയ കാരണം താഴെപറയുന്നതാണെന്ന്‌ മുഖ്യ കമ്മീഷണറുടെ അന്വേഷണത്തില്‍ കണ്ടെത്തി:-
--------------------------------------
“As for furnishing processed information, this does not lie within the scope of the Act. Under the Act, only copies of documents are expected to be provided and not processed information.“
--------------------------------------
"അതായത്‌, വിവരങ്ങളടങ്ങുന്ന രേഖകളുടെ പകര്‍പ്പ്‌ നല്‍കാനല്ലാതെ അവ ക്രോഡീകരിച്ച്‌ നല്‍കുന്നത്‌ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുന്നില്ല" എന്ന്‌

മുഖ്യ കമ്മീഷ്ണറുടെ അന്വേഷണത്തില്‍ പിന്നെയും കുറച്ചു കാര്യങ്ങള്‍ കൂടി കണ്ടെത്തി:-

പല രേഖകളിലും ഫയലുകളിലും കിടക്കുന്ന വിവരങ്ങള്‍ ശേഖരിച്ചെടുക്കേണ്ടതിനെയാണ്‌ (collect) ക്രോഡീകരിച്ച്‌ നല്‍കണമെന്ന (process) ധാരണയില്‍ നിഷേധിക്കപെട്ടത്‌. ആയതിനാല്‍

പല ഫയലുകളിന്‍ നിന്നും ശേഖരിച്ചെടുക്കേണ്ടി (collect) വന്നാലും അപ്രകാരം ശേഖരിച്ച്‌ നല്‍കേണ്ടതു വിവരാവകാശനിയമപ്രകാരം ഒരു പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ചുമതലയാണെന്ന്‌ വിധിച്ചു.

കുറിപ്പ്‌: വളരെ സുപ്രധാനമായ ഒരു വിധിയാണിത്‌. പക്ഷേ, ഈ വിധിയില്‍ ഒരു ഉടക്കുണ്ട്‌. പലയിടങ്ങളിലും കിടക്കുന്ന വിവരങ്ങള്‍ ശേഖരിച്ചു (collect) കൊടുക്കണമെന്ന്‌ പ്രത്യേകം പറയുന്നുണ്ടെങ്കിലും അവയെ ക്രോഡീകരിച്ചു (Process) കൊടുക്കേണ്ടതുണ്ടൊയെന്ന്‌ പറഞ്ഞിട്ടില്ല. അറിഞ്ഞുകൊണ്ട്‌ തന്നെ അക്കാര്യം വിട്ടുകളഞ്ഞിരിക്കുന്നു. കാരണം, ശേഖരണവും (collection) ക്രോഡീകരണവും (processing) രണ്ടും രണ്ടാണെന്നുള്ള പരാമര്‍ശം ഈ വിധിയുടെ പലയിടത്തും നടത്തിയിട്ടുണ്ട്‌. എന്നിട്ടും തീരുമാനം എഴുതിയ സ്ഥലത്ത്‌ (process) നെ പറ്റി ഒന്നും പറഞ്ഞില്ല. ഒരു പക്ഷേ, ഈ കേസ്സില്‍ ആവശ്യപ്പെട്ടിരിക്കുന്ന വിവരം പലയിടങ്ങളില്‍ നിന്നും ശേഖരിച്ചു നല്‍കേണ്ട ഒരു ലിസ്റ്റ്‌ ആയതു കൊണ്ടാകാം.

വിവരം ക്രോഡീകരിച്ച്‌ നല്‍കുന്നതു (Processed information) നിയമവിധേയമല്ലെന്നുള്ള ഒരു ധാരണയില്‍ മന്ത്രാലയങ്ങള്‍ എത്തിചേര്‍ന്നിട്ടുണ്ടെന്നുള്ള ഒരു കാര്യവും ഈ തീരുമാനത്തിന്റെ ചര്‍ച്ചയില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നു.

ഇതേ വിഷയത്തിലുള്ള എന്റെ ഇവിടെയുള്ള പോസ്റ്റാണ്‌ ഇന്നീപോസ്റ്റ്‌ ഇടാനുള്ള പ്രചോദനം.

വിവരം ക്രോഡീകരിക്കാനുള്ള പ്രയാസം പറഞ്ഞാണ്‌ റബ്ബര്‍ബോര്‍ഡ്‌ കേരളാഫാര്‍മര്‍ക്ക്‌ നിഷേധകുറിപ്പയച്ചത്‌. ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന തീരുമാനം റബ്ബര്‍ബോര്‍ഡിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന്‌, അവര്‍ പ്രസിദ്ധപെടുത്തിയ റബ്ബര്‍ കണക്കുകള്‍ക്ക്‌ ഉപോദ്‌ഫലകമായ രേഖകളുടെ ശേഖരണം ഒന്നുകൂടി ആവശ്യപ്പെടാമെന്നു തോന്നുന്നു.

ആധാരം:ലിങ്ക്
Decision No. CIC/WB/C/2007/00345 dated 18/02/2008 on Complaint from Sh. Karthik Jayashankar Vs Ministry of Environment & Forests (MoEF) No.CIC/WB/C/2007/00345 dated 16.5.2007
Website: http://www.cic.gov.in/

Buzz ല്‍‌ പിന്തുടരുക

Thursday, February 21, 2008

വിവരാവകാശ നിയമം - അതിന്റെ പേരില്‍ എന്തും ചോദിക്കാമോ?

ഈ പോസ്റ്റെഴുതാന്‍ കാരണം താഴെ കാണിച്ചിരിക്കുന്ന രണ്ടു കാര്യങ്ങളാണ്‌.

1. മാതൃഭൂമിയുടെ 'തൊഴില്‍ വാര്‍ത്ത'യില്‍ വന്ന ഒരു ലേഖനവും അതിനെതിരായി Calicutter പത്രാധില്‍പര്‍ക്കയച്ചിരിക്കുന്ന കത്ത്‌
2. കേരളാ ഫാര്‍മര്‍ റബ്ബര്‍ ബോര്‍ഡില്‍ നിന്നും ആവശ്യപ്പെട്ടിരിക്കുന്ന വിവരം.

വിവരാവകാശ നിയമം വായിച്ചതില്‍ നിന്നും എനിക്ക്‌ മനസ്സിലാക്കാന്‍ കഴിയുന്നത്‌, ചോദിച്ച വിവരമെന്തായാലും നല്‍കുവാന്‍ ഒരു പബ്ലിക്ക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക്‌ കഴിയില്ലെന്നു മാത്രമല്ല, നിയമം അങ്ങനെ അനുശാസിക്കുന്നുമില്ലെന്നാണ്‌.

2005 ലെ വിവരാവകാശ നിയമം പ്രാബല്യത്തില്‍ വന്ന്‌ 120 ദിവസത്തിനകം പൊതു അധികാരികല്‍ അവരുടെ ഓഫീസുകളില്‍ പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കേണ്ട കുറേ കാര്യങ്ങള്‍ എന്തെല്ലാമെന്ന്‌ അക്കമിട്ട്‌ പറയുന്നുണ്ട്‌`(വകുപ്പ്‌ 4 (ബി)).

അതില്‍ അഞ്ചാമത്തേത്‌ഃ പ്രവര്‍ത്തന നിര്‍വഹണത്തിനായി ജീവനക്കാര്‍ ഉപയോഗിക്കുന്നതോ അല്ലെങ്കില്‍ അതിന്റെ നിയന്ത്രണത്തിലോ കൈവശമോ ഉള്ള നിയമങ്ങളും ചട്ടങ്ങളും രേഖകളും ലഘുഗ്രന്ഥങ്ങളും ഏതെല്ലാമെന്ന്‌ പ്രഖ്യാപിക്കുക;

ആറാമത്തേത്‌ഃ അതിന്റെ കൈവശമുള്ളതോ നിയന്ത്രണത്തിലോ ഉള്ളതായ പല വിഭാഗങ്ങിളിലുമുള്ള പ്രമാണങ്ങളെ കുറിച്ചുള്ള ഒരു പ്രസ്താവന.

വകുപ്പ്‌ 2 പ്രകാരം 'വിവരം' എന്നതിനെ നിര്‍വചിച്ചിരിക്കുന്നത്‌ ഇപ്രകാരമാണ്‌:

എന്താണ്‌ വിവരം:-നിലവില്‍ പ്രാബല്യത്തിലുള്ള ഏത്‌ നിയമം മുഖേനയും ഒരു പൊതു അധികാരിക്ക്‌ ഏത്‌ രൂപത്തിലും ലഭ്യമാക്കാവുന്ന:-
രേഖകള്‍,
പ്രമാണങ്ങള്‍,
കുറിപ്പുകള്‍,
പേപ്പറുകള്‍,
ഈ-മെയിലുകള്‍,
അഭിപ്രയങ്ങള്‍,
ഉപദേശങ്ങള്‍,
പത്രകുറിപ്പുകള്‍,
സര്‍ക്കുലറുകള്‍,
ഉത്തരവുകള്‍,
ലോഗ്‌ബുക്കുകള്‍,
കരാറുകള്‍,
റിപ്പോര്‍ട്ടുകള്‍,
സാമ്പിളുകള്‍,
മാതൃകകള്‍ തുടങ്ങിയ ഏത്‌ വസ്തുക്കളും,
ഏതെങ്കിലും സ്വകാര്യസ്ഥാപനത്തെ സമ്പന്ധിച്ച്‌ ഏതെങ്കിലും എലക്ട്രോണിക്‌ രൂപത്തില്‍ ശേഖരിച്ചിട്ടുള്ള വസ്തുക്കളും ഉള്‍പെടുന്നു.

തല്‍ക്കാലം നമ്മുടെ വിഷയത്തിലേക്ക്‌ കടക്കാന്‍ ഇത്രയും മതി.

ഈ നിയമം വഴിയുള്ള വിവരാവകാശം സുഗമമായി ലഭ്യമാക്കുന്നതിലേക്കാണ്‌ മേപ്പടി പട്ടികകള്‍ തരം തിരിച്ച്‌ പ്രസിദ്ധീകരിക്കണമെന്ന്‌ നിഷ്‌കര്‍ഷിച്ചിട്ടുള്ളത്‌. അതായത്‌ നാം ചോദിക്കുന്ന 'വിവരം' മുകളില്‍ പറഞ്ഞ അഞ്ചാമത്തേയോ ആറാമത്തേയോ ഐറ്റത്തിനകത്തുള്ളതായിരിക്കണം എന്നല്ലേ മനസ്സിലാക്കേണ്ടത്‌. ഒരാഫീസില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന്‌ പറയാത്ത കാര്യങ്ങള്‍ അവരോട്‌ ചോദിച്ചിട്ട്‌ കാര്യമില്ലല്ലോ.

ഇനി വിഷയത്തിലോട്ട്‌ വരാം. താഴെ എഴുതിയിട്ടൂള്ള തരത്തിലുള്ള ചോദ്യങ്ങള്‍ വിവരാവകാശ നിയമപ്രകാരം യൂണിവേര്‍സിറ്റിയോട്‌ ചോദിച്ചാല്‍ അതു നല്‍കാന്‍ അവര്‍ ബാധ്യസ്ഥരാണോ എന്നതാണ്‌ ഇവിടുത്തെ കാതലായ പ്രശ്നം.

ചോദ്യംകഴിഞ്ഞ 20 വര്‍ഷക്കാലത്ത്‌ എത്രപേര്‍ ബി.എ. പരീക്ഷ എഴുതി?, അതില്‍ ആണെത്ര? പെണ്ണെത്ര? അവരില്‍ എത്രപേര്‍ക്ക്‌ ഫസ്റ്റ ക്ലാസ്സുണ്ട്‌? എത്രപേര്‍ ജയിച്ചിട്ടും സര്‍ട്ടിഫിക്കറ്റ്‌ വാങ്ങാതിരുന്നിട്ടുണ്ട്‌?

ചോദ്യംഃ എം.ബി.ബി.എസ്സ്‌. പരീക്ഷക്ക്‌ കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ എത്രപേര്‍ അപേക്ഷിച്ചു? അവരുടെ ജാതി തിരിച്ചുള്ള കണക്കെത്ര?

ചോദിച്ചയാളിന്റെ ആവശ്യം, മേല്‍ചോദിച്ചകാര്യങ്ങളെല്ലാം കൂടി ഒരു കാപ്സൂള്‍ പരുവത്തിലാക്കി ഒറ്റപേജ്‌ രൂപത്തില്‍ ഇങ്ങ്‌തന്നാല്‍ ഒരു പേജിനുള്ള രണ്ടു രൂപ അങ്ങു തരും, അപേക്ഷാഫീ പത്തു രൂപാ വേറേ.

ഒന്നാമത്തെ ചോദ്യത്തിലുള്ള വിവരങ്ങളെല്ലാം തന്നെ ഒരു യൂണിവെര്‍സിറ്റിയുടെ ഓഫീസ്സില്‍ കാണാന്‍ സാധ്യതയുണ്ട്‌. പ്രശ്നം അവിടെയല്ല. ആ വിവരങ്ങളെല്ലാം ക്രോഡീകരിച്ച്‌ നാം ചോദിച്ച രീതിയില്‍ തയ്യാറാക്കിയ പ്രമാണങ്ങള്‍ അവിടെയുണ്ടാകുമോ. ഉണ്ടെങ്കില്‍ തീര്‍ച്ചയായും ആ രേഖയുടെ ഒരു പകര്‍പ്പ്‌ നല്‍കുവാന്‍ യൂണിവേര്‍സിറ്റി ബാധ്യസ്ഥരാണ്‌. ഇല്ലെങ്കിലോ? ആ വിവരങ്ങള്‍ കിടക്കുന്ന ആയിരക്കണക്കിനു ഫയലുകളെയും, രജിസ്റ്ററുകളേയും തപ്പിപ്പിടിച്ച്‌ ആവശ്യപ്പെട്ട പ്രകാരം ഒന്നിച്ചാക്കി നമുക്ക്‌ നല്‍കുവാന്‍ സാധ്യമാണോ? നിയമം അങ്ങനെ നിഷ്‌കര്‍ഷിക്കുന്നുണ്ടോ? ഇല്ലെന്നാണ്‌ എന്റെ അഭിപ്രായം.

വിവരം (വകുപ്പ്‌ 2 എഫ്‌), പൊതു അധികാരിയുടെ കടമകള്‍ (വകുപ്പ്‌ 4 ബി), വിവരം നല്‍കുന്നതിനു കൊടുക്കേണ്ട ഫീസ്‌(ചട്ടം 4 എ), ഒരാഫീസില്‍ ചെന്ന്‌ അവിടെ ഉള്ള രേഖകള്‍ എന്തെല്ലാമെന്ന്‌ നേരിട്ട്‌ പരിശോധിച്ച്‌ ഉറപ്പ്‌ വരുത്തുന്നതിനുള്ള പരിശോധനാ ഫീസ്‌(ചട്ടം 4 ഡി) എന്നീ കാര്യങ്ങളെ പറ്റി വിവരാവകാശനിയമവും, അതിന്റെ അടിസ്താനത്തില്‍ ഉണ്ടാക്കിയ ചട്ടങ്ങളേയും ചേര്‍ത്ത്‌ വായിച്ചപ്പോള്‍ ഉണ്ടായ അഭിപ്രായമാണിത്‌. ഇരുമ്പുലക്കയൊന്നുമല്ല. ആര്‍ക്കും നിഷേധിക്കാം, വേറെ രീതിയില്‍ വ്യാഖ്യാനിക്കാം.

കുറച്ചുകൂടെ വിശദമാക്കട്ടെ. 'വിവരം' എന്നാലെന്തെന്ന്‌ നേരത്തേ നാം കണ്ടു. ആ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉണ്ടായിരിക്കേണ്ടതും, ഉണ്ടാക്കുന്നതുമായ രേഖകള്‍ എന്തൊക്കെ ആയിരിക്കുമെന്ന്‌ പ്രസിദ്ധീകരിച്ചിട്ടുണ്ടാകണം.(120 ദിവസത്തിനുള്ളില്‍). അപേക്ഷാഫീ കൂടാതെ നമുക്ക്‌ നല്‍കുന്ന വിവരങ്ങള്‍ക്ക്‌, ഓരോ പേജിനും 2 രൂപാ നിരക്കില്‍ അധികഫിയും നല്‍കണം. ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്‌ ഒരാഫീസ്സില്‍ സൂക്ഷിക്കുന്ന രേഖകളുടെ പകര്‍പ്പല്ലേ ചോദിക്കാനാവു?. അല്ലാതെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമല്ലല്ലോ. ഉത്തരമായിരുന്നെങ്കില്‍ ഓരോ ഉത്തരങ്ങള്‍ക്കും/ ചോദ്യങ്ങള്‍ക്കും ഈടാക്കാവുന്ന ഫീയെ പറ്റിയും പറയുമായിരുന്നു. എന്തൊക്കെ രജിസ്റ്ററുകളുണ്ടെന്ന്‌ നേരിട്ട്‌ പരിശോധിക്കാനും നിയമം അനുവാദം നല്‍കുന്നുണ്ട്‌. അല്ലാതെ നമുക്ക്‌ വേണ്ടുന്ന രീതിയില്‍ വിവരങ്ങളെ കോഡീകരിച്ച്‌ തരാന്‍ തുടങ്ങിയാല്‍ അഫീസുകളില്‍ അതിനുമാത്രമല്ലേ സമയമുണ്ടാകൂ. ഒരാഫീസില്‍ ഉണ്ടാകാവുന്ന പ്രാധമികവിവരങ്ങളുടെ അടിസ്താനത്തില്‍ എത്രയെത്ര തരത്തിലാണ്‌ വിവരങ്ങളെ കോഡീകരിച്ചെടുക്കാവുന്നത്‌. ചോദിക്കുന്നയാളിന്റെ മനോഗതിയനുസരിച്ചിരിക്കും അക്കാര്യങ്ങള്‍.

ഇവിടെ യൂണിവേര്‍സിറ്റിയോട്‌ ചോദിച്ചിരിക്കുന്ന വിവരങ്ങളിരിക്കുന്നത്‌ വെവ്വേറെ ഫയലുകളിലും, രജിസ്റ്ററുകളിലുമാണെങ്കില്‍ അതിന്റെയെല്ലാം പേജുകളുടെ പകര്‍പ്പ്‌ തരാന്‍ തയ്യാറാണെന്നും, എല്ലാം കൂടി ആയിരത്തോളം പേജുകള്‍ വരുമെന്നും പറന്‍ഞ്ഞ്‌ 2000 രൂപ ആവശ്യപ്പെട്ടാലോ?. എന്നാലും, നമുക്കാവശ്യമുള്ള രീതിയിലുള്ള വിവരം നമ്മള്‍ തന്നെ കിട്ടിയ രേഖകളില്‍ നിന്നും ക്രോഡീകരിച്ചെടുക്കേണ്ടി വരും.അതുകൊണ്ട്‌ മാതൃഭൂമിപത്രത്തിലെ തൊഴില്‍ വീഥിയില്‍ എഴുതിയ ലേഖനത്തെ കാലിക്കട്ടര്‍ വിമര്‍ശിച്ചതുപോലെ ചെയ്യാന്‍ ഞാനാളല്ല.

ഇനി, കേരളാ ഫാര്‍മരുടെ ആവശ്യം. മേല്‍ വിവരിച്ചതു പോലെ തന്നെയാണിതും. ചോദിച്ച രീതിയിലുള്ള വിവരം റബ്ബര്‍ ബോര്‍ഡില്‍ അതേപടി ഉണ്ടെങ്കില്‍ നല്ലത്‌. ഇല്ലെങ്കില്‍ അതുണ്ടാക്കി തരുമെന്ന്‌ എനിക്കുറപ്പില്ല. പിന്നെ റബ്ബര്‍ ബോര്‍ഡ്‌ ഒരു വാണിജ്യ സ്ഥാപനം പോലെ പ്രവര്‍ത്തിക്കുന്നതാണ്‌. മിക്കവാറും കാര്യങ്ങള്‍ അവിടെ കംപൂട്ടറില്‍ കൂടിയായിരിക്കും നിര്‍വഹിക്കുക. അങ്ങനെയെങ്കില്‍, കേരളാ ഫാര്‍മര്‍ ചോദിച്ചരീതിയിലുള്ള ഒരു റിപ്പോര്‍ട്ട്‌ ഉണ്ടാക്കാനുള്ള പ്രോഗ്രാം നിലവിലുണ്ടെങ്കില്‍ അല്ലെങ്കില്‍ അങ്ങനെയുള്ള ഒരു കംപ്യൂട്ടര്‍ പ്രോഗ്രാം ഉടനെ ഉണ്ടാക്കാന്‍ കഴിവുള്ള ഐറ്റി പ്രഗല്‍ഭര്‍ ഉണ്ടെങ്കില്‍ കേരളാ ഫാര്‍മര്‍ രക്ഷപെട്ടു.

പത്താം ക്ലാസ്സും ഗുസ്തിയും കൈമുതലുള്ള യുണിവേര്‍സിറ്റിയിലെ ഗുമസ്തര്‍ക്ക്‌ ഇതു കഴിയുമോയെന്തോ.

ഏതായാലും അധികം പഴക്കമുള്ള നിയമമല്ല. തുടക്കത്തില്‍ നമുക്ക്‌ എന്തും ചോദിച്ചു നോക്കാം. 120 ദിവസത്തിനുള്ളില്‍ പൊതു അധികാരികള്‍ ചെയ്തു വക്കേണ്ടിയിരുന്ന കാര്യങ്ങളൊന്നും ചെയ്തിട്ടില്ലെങ്കില്‍ അവര്‍ കുടുങ്ങിയതു തന്നെ. ഇപ്പോഴെങ്കിലും അക്കാര്യങ്ങള്‍ ചെയ്തു തീര്‍ക്കേണ്ടി വരും. ഇല്ലെങ്കില്‍ മുഴുവന്‍ ജീവനക്കാരുടേയും മുഴുവര്‍ സമയവും പോതുജനങ്ങളുടെ ചോദ്യങ്ങള്‍ക്കുത്തരം കണ്ടുപിടിക്കുന്നതിലേക്ക്‌ വേണ്ടി ചിലവാക്കേണ്ടി വരുമെന്നത്‌ ഒരു സത്യം മാത്രം. പിന്നൊരു കാര്യം: ശമ്പളം കിട്ടണമെങ്കില്‍ ജോലി ചെയ്താല്‍ പോരേ. എന്തു ജോലി ചെയ്യണമെന്ന്‌ നിര്‍ബന്ധിക്കാതിരുന്നാല്‍ മതിയല്ലോ.

കഥയും കവിതയും മാത്രം വായിച്ചു പോകുന്ന ബ്ലോഗര്‍മാരില്‍ ചിലരെങ്കിലും ഈക്കാര്യങ്ങള്‍ കൂടി വായിച്ച്‌ വിശകലനം ചെയ്യാന്‍ തയ്യാറായെങ്കില്‍!!! പൊതുനന്മയെ ഉദ്ദേശിച്ചാണേ.....

ആധാരം:1.Right to Information Act 2005
2.The kerala Right to information (Regulation of fee and cost) Rules 2006

21-02-2008 ല്‍ കൂട്ടിച്ചേര്‍ത്തത്‌:
കേന്ദ്ര മുഖ്യ വിവരകമ്മീഷ്ണറുടെ ഒരു പ്രധാനപ്പെട്ട തീരുമാനം ഉണ്ടായിരിക്കുന്നു. അതടിസ്ഥാനത്തില്‍ ഞാനിട്ട പുതിയ പോസ്റ്റ് ഇവിടെ കാണാം.

Buzz ല്‍‌ പിന്തുടരുക

Sunday, October 21, 2007

വിവരാവകാശ നിയമം: Public Authority and Public Information Officer

  • വിവരാവകാശ നിയമം: Public Authority and Public Information Officer

    ഏതെങ്കിലും ഒരു 'പൊതു അധികാരിയില്‍' നിക്ഷിപ്തമായിട്ടുള്ള 'വിവരങ്ങള്‍' ഇന്‍ഡ്യന്‍ പൗരനായ ഒരാള്‍ക്ക്‌ 'അറിയാന്‍' ആഗ്രഹമുണ്ടെങ്കില്‍ ബന്ധപ്പെട്ട പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ആഫീസര്‍ക്ക്‌ - പി.ഐ.ഒ. - 10 രൂപ കോര്‍ട്ട്‌ഫീ സ്റ്റാമ്പൊട്ടിച്ച്‌ ഒരു വെള്ളപേപ്പറില്‍ അപേക്ഷ നല്‍കിയാല്‍ മാത്രം മതി. 2005 ലെ 'വിവരാവകാശ നിയമം' ടി വിവരം ആധികാരികമായിത്തന്നെ നല്‍കണമെന്നനുശാസിക്കുന്നു.

    'പൊതു അധികാരികള്‍' എന്നതുകൊണ്ട്‌ വിവക്ഷിക്കുന്നത്‌ ഇവരെയൊക്കെയാണ്‌:-

  • ഭരണഘടനയിലോ, അതിന്റെ കീഴിലോ;
  • പാര്‍ലമന്റ്‌ നിര്‍മ്മിച്ച ഏതെങ്കിലും നിയമത്തിലോ;
  • സംസ്ഥാന നിയമസഭയുടെ ഏതെങ്കിലും നിയമം വഴിയോ;
    ബന്ധപെട്ട സര്‍ക്കാര്‍ പുറത്തിറക്കിയ ഒരു ഉത്തരവിന്‍മേലോ വിജ്ഞാപനം വഴിയോ, നിലവില്‍ വന്നതോ, രൂപീകരിക്കപെട്ടതോ ആയ സ്വയംഭരണമുള്ള അധികാരിയോ, ബോഡിയോ, ഇന്‍സ്റ്റിറ്റൂഷനോ ആണ്‌. ഇവ കൂടാതെ
  • പ്രത്യ്ക്ഷമായോ പരോക്ഷമായോ പ്രസക്തസര്‍ക്കാരിന്റെ ഫണ്ടില്‍ നിന്ന്‌;
    യഥാര്‍ത്ഥത്തില്‍ ധനസഹായം നല്‍കുന്നതോ, നിയന്ത്രണത്തിലോ ഉടമസ്ഥതയിലോ ഉള്ള ബോഡി,
  • യതാര്‍ത്ഥത്തില്‍ ധനസഹായം ലഭിക്കുന്ന സര്‍ക്കാരിതര സംഘടനകള്‍ തുടങ്ങിയവയും ഇതില്‍ ഉള്‍പെടുന്നു.

    2005 ജൂണ്‍ 15 മുതല്‍ 120 ദിവസ്സത്തിനകം പൊതു അധികാരികള്‍ ചെയ്യേണ്ട്‌ കാര്യങ്ങള്‍ എന്തെല്ലാമെന്ന്‌ അക്കമിട്ട്‌ ആക്ടിന്റെ വകുപ്പ്‌ 4 ല്‍ വിശദീകരിക്കുന്നുണ്ട്‌.

    എല്ലാ 'പൊതു അധികാരികളും' ഈ നിയമപ്രകാരം അപേക്ഷകര്‍ക്ക്‌ വിവരങ്ങള്‍ ലഭ്യമാക്കാന്‍ അവരവരുടെ 'സംസ്ഥാന പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍' മാരെ നിയോഗിക്കേണ്ടതാണ്‌.- ആക്ട്‌ 5(1). 2005 ഒക്ടോബര്‍ 12 മുതല്‍ നിയമം നടപ്പാക്കി 100 ദിവസത്തിനുള്ളില്‍ ഇവരുടെ നിയമനങ്ങള്‍ പൂര്‍ത്തിയാക്കുകയും വേണം.

    ചുരുക്കത്തില്‍ എല്ലാ സര്‍ക്കാര്‍ ആപ്പീസുകളിലും സ്ഥാപനങ്ങളിലും ഓരോ പി.ഐ.ഒ. വേണം എന്ന്‌ നിയമം നിഷ്‌കര്‍ഷിക്കുന്നു.

    വിവരാവകാശനിയമത്തിന്റെ സൃഷ്ടി, സ്ഥിതി സംഹാരമൂര്‍ത്തിയാണ്‌ പി.ഐ.ഒ. എന്ന്‌ ചുരുക്കപേരുള്ള 'പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍'.ഇയാളുടെ പേരും വിശദവിവരങ്ങളും എല്ലാ ഓഫീസ്‌ നോട്ടീസ്‌ബോര്‍ഡിലും പ്രദര്‍ശിപ്പിച്ചിരിക്കണം.

    ഇദ്ദേഹത്തിന്റെ മുമ്പാകെയാണ്‌ അപേക്ഷ സമര്‍പ്പിക്കേണ്ടത്‌. അപേക്ഷയുടെ ഒരു സാമ്പിള്‍ സര്‍ക്കാര്‍ തന്നെ ഇവിടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. രേഖാമൂലമോ, ഇലക്ട്രോണിക്‌ മാധ്യമം വഴിയോ നിര്‍ദ്ദിഷ്ട ഫീസ്സുള്‍പ്പടെ അപേക്ഷ നല്‍കാം.

    അപേക്ഷകനെ ബന്ധപ്പെടാനാവശ്യമായ വിവരങ്ങളല്ലാതെ അപേക്ഷക്കുള്ള കാരണങ്ങളോ മറ്റേതെങ്കിലും വ്യക്തിപരമായ വിവരങ്ങളോ, വിശദാംശങ്ങളോ ആവശ്യപ്പെടാന്‍ പാടില്ല. എന്താവശ്യത്തിനാണ്‌ അപേക്ഷയിലെ വിവരങ്ങള്‍ തേടുന്നതെന്നും വ്യകതമാക്കേണ്ടതില്ല. പി.ഐ.ഒ. യ്ക്‌ ലഭിച്ച അപേക്ഷയിലുള്ള വിവരം മറ്റൊരാഫീസ്സിലാണെന്ന കാരണത്താലും അപേക്ഷ നിരസ്സിക്കാന്‍ പാടുള്ളതല്ല. ഏത്‌ 'പൊതു അധികാരിയുടെ' അധീനതയിലാണോ വിവരങ്ങള്‍ ഉള്ളത്‌, ബന്ധപ്പെട്ട വിലാസം കണ്ടുപിടിച്ച്‌ അപേക്ഷ അവിടേക്ക്‌ അയച്ചുകൊടുത്ത്‌ 5 ദിവസ്സത്തിനുള്ളില്‍ അക്കാര്യം അപേക്ഷകനെ രേഖാമൂലം അറിയിച്ചിരിക്കണം.

    അപേക്ഷയില്‍ എന്തെങ്കിലും അപാകതയുണ്ടെന്ന കാരണത്താള്‍ മാത്രം അപേക്ഷ്‌ നിരസ്സിക്കാന്‍ പാടുള്ളതല്ല.
    സാധാരണഗതിയില്‍, ആവശ്യപ്പെട്ട രൂപത്തില്‍ തന്നെ വിവരങ്ങള്‍ നല്‍കണം.

    ഇംഗ്ലീഷിലോ, മലയാളത്തിലോ അപേക്ഷ നല്‍കാം. അസിസ്റ്റന്റ്‌ പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കും അപേക്ഷ സമര്‍പ്ഫിക്കാം. ചെറിയ ഓഫീസ്സുകളില്‍ എ.പി.ഐ.ഒ. മാര്‍ക്കായിരിക്കും ചുമതല. അപേക്ഷ എത്രയും വേഗം പരമാവധി 5 ദിവസ്സത്തിനകം ബന്ധപെട്ട പി.ഐ.ഒ.ന്‌ കൈമാറണം. വിവരം നല്‍കുവാനുള്ള ചുമതല പി.ഐ.ഓ വിനാണ്‌.

    അപേക്ഷക്ക്‌ നിയതമായ ഒരു രൂപം നിയമം നിഷ്‌കര്‍ഷിക്കുന്നില്ല. എന്നാല്‍ താഴപരാമര്‍ശിക്കുന്ന കാര്യങ്ങള്‍ അപേക്ഷയില്‍ ഉണ്ടായിരിക്കണം:-

    1.നിങ്ങള്‍ക്ക്‌ എന്ത്‌ വിവരമാണ്‌ വേണ്ടതെന്ന്‌ വ്യക്തമാക്കണം;
    2.അപേക്ഷാഫീസ്‌ നല്‍കിയതിന്റെ തെളിവ്‌;
    3.അപേക്ഷകനുമായി ബന്ധപ്പെടാനുള്ള്‌ വിവരം.

    പൊതു അധികാരി നിര്‍ദ്ദേശിച്ച ഫോറത്തില്‍ അപേക്ഷ നല്‍കിയല്ലാ എന്ന കാരണത്താല്‍ അപേക്ഷ നിരാകരിക്കാനാവില്ല.

    അപേക്ഷ കിട്ടി 30 ദിവസത്തിനുള്ളില്‍ തീര്‍പ്പ്‌ കല്‍പ്പിക്കണമെന്ന്‌ വകുപ്പ്‌ 7(1) നിഷ്‌കര്‍ഷിക്കുന്നു. ഈ സമയത്തിനുള്ളില്‍ നല്‍കാന്‍ കഴിന്‍ഞ്ഞില്ലെങ്കില്‍ പിന്നീട്‌ സൗജന്യമായി നല്‍കേണ്ടി വരും.

    തുടക്കം

    ഞാന്‍ മനസ്സിലാക്കുന്നത്.

    വിവരക്കമ്മിഷന്‍

    ഒഴിവാക്കപ്പെട്ടവ ഏതെല്ലാം

    തുടരും.......

Buzz ല്‍‌ പിന്തുടരുക

Wednesday, October 17, 2007

വിവരാവകാശ നിയമം - വിവരങ്ങള്‍ നല്‍കുന്നതില്‍ നിന്നും ഒഴിവാക്കപ്പെട്ടവ

വിവരാവകാശ നിയമം - വിവരങ്ങള്‍ നല്‍കുന്നതില്‍ നിന്നും ഒഴിവാക്കപ്പെട്ടവ.

നിയമത്തിലെ 8-ം വകുപ്പ്‌ പ്രകാരം താഴപ്പറയുന്ന വിവരങ്ങള്‍ ഒരു പൗരന്‌ വെളിപ്പെടുത്തികൊടുക്കുന്നതില്‍ നിന്ന്‌ ഒഴിവാക്കപ്പെട്ടിരിക്കുന്നു.-

  • (എ) ഇന്‍ഡ്യയുടെ പരമാധികാരത്തെയും അഖണ്ഡതയേയും രാഷ്ട്രസുരക്ഷയേയും ഇന്‍ഡ്യയുടെ യുദ്ധതന്ത്രം , ശാസ്ത്രസാമ്പത്തിക താല്‍പര്യം എന്നിവയേയും അന്തര്‍ദേശീയ സൗഹാര്‍ദ്ദ പരിപാലനത്തേയും ബാധിക്കുന്ന വിവരങ്ങള്‍;
  • (ബി) കോടതികളുടേയോ, ട്രിബൂണലുകളുടേയോ അവകാശലംഘനങ്ങള്‍ക്ക്‌ കാരണമാകുന്നതോ കോടതിയുത്തരവുകള്‍വഴി പരസ്യപ്പെടുത്തുന്നത്‌ തടഞ്ഞിരിക്കുന്നതോ ആയ വിവരങ്ങള്‍;
  • (സി) പാര്‍ലമെന്റിന്റേയോ, സംസ്ഥാനനിയമ സഭയുടേയോ പ്രത്യേകാവകാശങ്ങളുടെ ലംഘനത്തിന്‌ കാരണമായേക്കാവുന്ന വിവരങ്ങള്‍;
  • (ഡി) ഒരു മുന്നാം കക്ഷിയുടെ മത്സരാധിഷ്ടിത സ്ഥാനത്തിനു ദോഷമായേക്കാവുന്ന വണിജ്യരഹസ്യങ്ങളേയോ കച്ചവടരഹസ്യങ്ങളേയോ അല്ലെങ്കില്‍ ബൗദ്ധികസ്വത്തവകാശത്തേയോ സംബന്ധിക്കുന്ന വിവരങ്ങള്‍ - അതിന്റെ വെളിപ്പെടുത്തല്‍ വിശാലമായ പൊതുതാല്‍പര്യത്തിന്‌ ഹാനിയുണ്ടാക്കുമെന്നതിനാല്‍ ആ വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടന്ന്‌ ബോധ്യപ്പെട്ടിരിക്കുന്ന സംഗതികളില്‍;
  • (ഇ) ഒരു വ്യക്തിക്ക്‌ അയാളുടെ വ്യാപാരബന്ധത്തെ തുടര്‍ന്ന്‌ ലഭിച്ച വിവരം വെളിപ്പെടുത്തേണ്ടത്‌ പൊതുജന താല്‍പര്യത്തിനാവശ്യമില്ലെന്ന്‌ പബ്ലിക്ക്‌ അതോറിട്ടിക്ക്‌ ബോധ്യപ്പെട്ടിരിക്കുന്ന സംഗതികളെ സംബന്ധിച്ച വിവരം;
  • (എഫ്‌) പരസ്പരവിശ്വാസത്തിലധിഷ്ടിതമായി വിദേശസര്‍ക്കാരില്‍ നിന്നും ലഭിച്ച രഹസ്യ വിവരം;
  • (ജി) ലഭ്യമാക്കേണ്ട വിവരം ഏതെങ്കിലും വ്യക്തിയുടെ ജീവനേയോ സുരക്ഷയേയോ അപകടപ്പെടുത്തുന്നതോ ആ അറിവിന്റെ ഉറവിടത്തെക്കുറിച്ച്‌ തിരിച്ചറിയാന്‍ ഉതകുന്നതോ നിയമനിര്‍വഹണത്തിന്‌ രഹസ്യമായി നല്‍കിയ സഹാത്തെ സംബന്ധിച്ചുള്ളതോ സുരക്ഷാകാര്യങ്ങളെക്കുറിച്ചുള്ളതോ ആയ വിവരങ്ങള്‍ ആണെങ്കില്‍;
  • (എച്ച്‌) കുറ്റന്വേഷണത്തേയോ പ്രതികളെ പിടികൂടുന്നതിനേയോ അല്ലെങ്കില്‍ കുറ്റവാളിയെ പ്രോസികൂട്ട്‌ ചെയ്യുന്നതിനേയോ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള വിവരം;
  • (ഐ) മന്ത്രിമാരുടേയും സെക്രട്ടറിമാരുടേയും മറ്റ്‌ ആഫീസര്‍മാരുടേയും ചര്‍ച്ചകളുടെ രേഖകള്‍ ഉള്‍പ്പെടെയുള്ള മന്ത്രിസഭാ രേഖകള്‍; എന്നാല്‍ മന്ത്രിസഭയുടെ തീരുമാനങ്ങള്‍, അവയുടെ കാരണങ്ങള്‍ ഏതു വസ്തുതകളിന്മേലാണ്‌ എന്നുള്ളതും അങ്ങനെയുള്ള തീരുമാനങ്ങള്‍ എടുത്തതിനു ശേഷം പൊതുജനങ്ങള്‍ക്ക്‌ ലഭ്യമാക്കേണ്ടതാണ്‌;
  • (ജെ) വെളിപ്പെടുത്തേണ്ട വിവരം വ്യക്തിപരമായിരിക്കുകയും അതു പൊതുപ്രവര്‍ത്തനവുമായി യാതൊരു ബന്ധവുമില്ലാത്തതും ഒരു വ്യക്തിയുടെ സ്വകാര്യതയിന്മേലുള്ള കടന്നുകയറ്റമാകുന്ന തരത്തിലുള്ളതുമാണെങ്കില്‍ അതതുസംഗതികളില്‍ പി.ഐ.ഒ ക്കോ അപ്പലേറ്റ്‌ അതോറിറ്റിക്കോ വിവരം വെളിപ്പെടുത്തുന്നത്‌ വിശാലമായ ദേശീയതാല്‍പര്യത്തിന്‌ അനുഗുണമാണെന്ന്‌ ബോധ്യമാകാത്തിടത്തോളം അതു വെളിപ്പെടുത്താന്‍ പാടില്ലാത്തതാകുന്നു;

ഇന്റലിജന്‍സ്‌ ഏജന്‍സിയേയും സെകൂരിട്ടി ഏജന്‍സിയേയും നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കി വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്‌ അനുവാദം നല്‍കുന്നതാണ്‌ നിയമത്തിലെ 24(4) -ം വകുപ്പ്‌. അതനുസരിച്ക്‌ സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം (SRO No,127/06) എട്ട്‌ വിഭാഗങ്ങളെ ഒഴിവാക്കി. ഇവയാണ്‌ അതെല്ലാം:-

  • സ്പെഷ്യല്‍ ബ്രാഞ്ച്‌ സി.ഐ.ഡി.
  • ക്രൈംബ്രാഞ്ച്‌ സി.ഐ.ഡി.
  • എല്ലാ ഡിസ്ട്രിക്ടിലും പ്രവര്‍ത്തിക്കുന്ന പോലീസിന്റെ സ്പെഷ്യല്‍ ബ്രാഞ്ച്‌ ഓഫീസ്സുകള്
  • ‍പോലീസ്‌ ടെലികമ്മൂണിക്കേഷന്‍ യൂണിറ്റ്‌
  • പോലീസ്‌ ആസ്ഥാനത്തുള്ള കോണ്‍ഫിഡന്‍ഷ്യല്‍ ബ്രാഞ്ചും കേരളത്തിലെ എല്ലാ പോലീസ്സ്‌ ഓഫീസ്സകളിലേയും കോണ്‍ഫിഡന്‍ഷ്യല്‍ സെക്‌ഷനുകളും
  • ഫിംഗര്‍ പ്രിന്റ്‌ ബ്യൂറോകള്‍
  • ഇവയെകൂടാതെ ഫോറിന്‍സിക്‌ ലബോറട്ടറികളേയും
  • ക്രൈം റിക്കാര്‍ഡ്‌സ്‌ ബ്യൂറോയും കൂടി ഉള്‍പ്പെടുത്തി.

കേന്ദ്രസര്‍ക്കാരിന്റെ രഹസ്യാന്വേഷണ, സുരക്ഷാവിഭാഗങ്ങളെ കേന്ദ്രനിയമത്തിലെ 2 -ം പട്ടികപ്രകാരം വിവരം നല്‍കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്‌. 24-ം വകുപ്പ്‌ പ്രകാരം 18 വിഭാഗങ്ങളെയാണ്‌ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയിട്ടുള്ളത്‌. എന്നാള്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ മനുഷ്യാവകാശ ലംഘനങ്ങളേയൊ അഴിമതി ആരോപണങ്ങളേയൊ കുറിച്ചുള്ളതാണെങ്കില്‍ ഒഴിവാക്കാവുന്നതല്ല.

തുടക്കം

ഞാന്‍ മനസ്സിലാക്കുന്നത്.

വിവരക്കമ്മിഷന്‍

പബ്ലിക്ക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍.

തുടരും.......

Buzz ല്‍‌ പിന്തുടരുക