Tuesday, July 14, 2009

വ്യക്തിഗത നികുതിയില്‍ വന്ന മാറ്റങ്ങള്‍ - Income Tax

Income Year = 2009-2010
വ്യക്‌തിഗത നികുതി ബാധ്യതയെ ബാധിക്കുന്ന ഒട്ടേറെ മാറ്റങ്ങൾ 2009 ലെ കേന്ദ്ര ബജറ്റിൽ നിർദ്ദേശിച്ചിട്ടുണ്ട്‌. വ്യക്‌തികളുടെ നികുതിരഹിത വരുമാനത്തിന്റെ പരിധി ഉയർത്തിയതാണ്‌ അതിൽ പ്രധാനം. 65 വയസ്‌ തികഞ്ഞ മുതിർന്ന പൗരൻമാരുടെ നികുതിരഹിത വരുമാനത്തിന്റെ പരിധി നിലവിലുളള 2,25,000 ത്തിൽ നിന്നും ഇ​‍ൗ സാമ്പത്തിക വർഷം മുതൽ 2,40,000 രൂപ ആയി ഉയർത്തി. വനിതകളുടേത്‌ 1,80,000 ത്തിൽ നിന്നും 1,90,000 രൂപ ആക്കി. ഇവർ ഒഴികെയുള്ള മറ്റെല്ലാ വ്യക്‌തികളുടെയും നികുതി രഹിത വരുമാന പരിധി 1,50,000 ത്തിൽ നിന്നും 1,60,000 ആയി ഉയർത്തി. 10 ലക്ഷം രൂപയ്ക്കു മേൽ വരുമാനമുളള വ്യക്‌തികളുടെ നികുതിയിൽ ചുമത്തിയിരുന്ന 10% സർചാർജ്‌ നിർത്തലാക്കി. എന്നാൽ നിലവിലുളള 3% വിദ്യാഭ്യാസകരം മാറ്റമില്ലാതെ തുടരും.

വകുപ്പ്‌ 80 ഡി ഡി അനുസരിച്ച് ശാരീരികമായോ മാനസികമായോ നിർദ്ദിഷ്ട അംഗ വൈകല്യം 80% മെങ്കിലുമുളള ആശ്രിതരുടെ ചികിൽസാ ചെലവിന്‌ അനുവദിച്ചിരുന്ന കിഴിവ്‌ 75000 ത്തിൽ നിന്നും 1,00,000 രൂപയാക്കി. എന്നാൽ 80% ത്തിൽ താഴെ വൈകല്യമുള്ളവർക്ക്‌ നിലവിലുളള 50,000 രൂപയുടെ കിഴിവിൽ മാറ്റമില്ല. നടപ്പ്‌ സാമ്പത്തിക വർഷം മുതൽ ഇ​‍ൗ ആനുകൂല്യം ലഭിക്കും.

ശമ്പള വരുമാനക്കാരെ സംബന്ധിച്ച്‌ ഏറെ ആശാവഹമല്ലാത്ത ചില മാറ്റങ്ങളാണ്‌ ബജറ്റിൽ ഉളളത്‌. വകുപ്പ്‌ 17 ൽ കൊണ്ടു വന്ന മാറ്റങ്ങൾ അനുസരിച്ച് നടപ്പു സാമ്പത്തിക വർഷം മുതൽ ജീവനക്കാരുടെ ഒ​‍ാഹരി തിരഞ്ഞെടുക്കൽ അവകാശപദ്ധതി (ഇ എസ്‌ ഒ പി) അനുസരി​‍ച്ചോ സ്വെറ്റ്‌ ഇക്വിറ്റി ഒ​‍ാഹരി അനുസരി​‍ച്ചോ സൗജന്യമായോ കുറഞ്ഞ നിരക്കിലോ തൊഴിലുടമ തൊഴിലാളിക്ക്‌ ഒ​‍ാഹരി കൊടുത്താൽ അവയുടെ വിപണി വിലയുമായുളള വ്യത്യാസം ശമ്പളത്തിന്റെ ഭാഗമായി കണക്കാക്കി നികുതി കൊടുക്കണം. അതുപോലെ തൊഴിലുടമ തൊഴിലാളിയുടെ പേരിൽ അംഗീകൃത സൂപ്പർ ആനുവേഷൻ ഫണ്ടിലേക്ക്‌ ഒരു ലക്ഷത്തിലധികമായി നിക്ഷേപിക്കുന്ന തുക തൊഴിലാളിയുടെ വരുമാനമായി കണക്കാക്കും. ഫ്രിഞ്‌ ബെനിഫിറ്റ്‌ നികുതി എടുത്തു കളഞ്ഞെങ്കിലും പ്രത്യേകമായി നിർദ്ദേശിക്കുന്ന ഫ്രിഞ്‌ ബെനിഫിറ്റ്‌ അഥവാ സുഖസൗകര്യങ്ങൾ ഇനി മുതൽ ജീവനക്കാരന്റെ ശമ്പളത്തിന്റെ ഭാഗമായി കണക്കാക്കി നികുതി കൊടുക്കണം.

സ്വയം വിരമിക്കൽ പദ്ധതിയനുസരിച്ച്‌ തുക ലഭിക്കുന്നവർ വകുപ്പ്‌ 89(1) അനുസരിച്ചുളള ആനുകൂല്യം തേടിയിട്ടുണ്ടെങ്കിൽ വകുപ്പ്‌ 10 ഉപ വകുപ്പ്‌ 10(സി) അനുസരിച്ച്‌ ഇതിനായി മാത്രം അനുവദിച്ചിരിക്കുന്ന കിഴിവ്‌ ഇനി മുതൽ ലഭിക്കുകയില്ല. ബജറ്റിലൂടെ പ്രഖ്യാപിച്ച മറ്റൊരു പ്രധാന ആനുകൂല്യം വിദ്യാഭ്യാസ വായ്പയുടെ പലിശയ്ക്കുള്ളതാണ്‌. നിലവിൽ നിർദ്ദിഷ്ട ഉന്നത വിദ്യാഭ്യാസത്തിനു മാത്രമുളള വായ്പയുടെ പലിശയ്ക്കു മാത്രമായിരുന്നു നികുതി കിഴിവ്‌. ഇനി മുതൽ സീനിയർ സെക്കൻഡറി പരീക്ഷയോ അതിനു തത്തുല്യമായ ഏതെങ്കിലും പരീക്ഷയോ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന്‌ പാസായശേഷം തുടർന്നു നടത്തുന്ന ഏതു വിദ്യാഭ്യാസത്തിനും വേണ്ടി എടുക്കുന്ന വായ്പയുടെ പലിശയ്ക്ക്‌ പരിധി ഇല്ലാതെ കിഴിവ്‌ അനുവദിച്ചിട്ടുണ്ട്‌. വിദ്യാഭ്യാസ വായ്പ എടുക്കുന്നയാൾക്കാണ്‌ പലിശയുടെ കിഴിവ്‌.

നിലവിൽ അംഗീകൃത പെൻഷൻ ഫണ്ടിലേക്കുളള നിക്ഷേപത്തിനുളള കിഴിവ്‌ ശമ്പള വരുമാനക്കാർക്കു മാത്രമാണ്‌ അനുവദിച്ചിരുന്നത്‌. വകുപ്പ്‌ 80 സിസിഡി അനുസരിച്ച് ഉളള ഇ​‍ൗ കിഴിവ്‌ ഇനി മുതൽ വ്യക്‌തികളായ നികുതിദായകർക്കെല്ലാം തേടാവുന്നതാണ്‌.

നിലവിൽ ബന്ധുക്കളിൽ നിന്നല്ലാതെ 50,000 രൂപയ്ക്കു മേൽ പണമായി ലഭിക്കുന്ന സമ്മാനത്തുക വരുമാനമായി കണക്കാക്കി നികുതി നൽകേണ്ടതുണ്ട്‌. എന്നാൽ വകുപ്പ്‌ 56(2) ൽ കൊണ്ടു വന്ന ഭേദഗതി പ്രകാരം ഇനി മുതൽ പണമല്ലാതെ സമ്മാനമായി ലഭിക്കുന്ന വസ്‌തുവകകളെയും ആദായനികുതിയുടെ പരിധിയിൽ കൊണ്ടുവന്നു.

ബാങ്ക് അക്കൌണ്ട് തുടങ്ങാന്‍ എന്തൊക്കെ രേഖകള്‍.

ഡിഗ്രി പഠനം കഴിഞ്ഞ ദിവ്യയ്ക്ക്‌ സ്കോളർഷിപ്പ്‌ തുക കിട്ടിയത്‌ ചെക്കായിട്ടാണ്‌. ചെക്ക്‌ മാറി പണമാക്കണമെങ്കിൽ ബാങ്ക്‌ അക്കൗണ്ട്‌ തുറക്കണം. അക്കൗണ്ട്‌ തുറക്കാനായി വീടിനടുത്തുള്ള ബാങ്കിലെത്തി. ബാങ്കിൽ അക്കൗണ്ടുള്ള ആരെങ്കിലും അക്കൗണ്ട്‌ പരിചയപ്പെടുത്തണം. ആളെ തിരിച്ചറിയുന്നതിനും മേൽവിലാസം ഉറപ്പുവരുത്തുന്നതിനുമായി വോട്ടേഴ്സ്‌ തിരിച്ചറിയൽ കാർഡ്‌ അല്ലെങ്കിൽ പാസ്പോർട്ടിന്റെ ഫോട്ടോകോപ്പിയും ആവശ്യപ്പെട്ടു. ഇതു രണ്ടും ഇല്ലെങ്കിൽ റേഷൻ കാർഡ്‌, മറ്റ്‌ ഏതെങ്കിലും ഐഡന്റിറ്റി കാർഡ്‌, ടെലിഫോൺ ബിൽ, ഇലക്ട്രിസിറ്റി ബിൽ ഏതെങ്കിലും വേണം. ഇതോടൊപ്പം ഫോട്ടോയും. കൂലിത്തൊഴിലാളിയായ അമ്മയോടൊപ്പം താമസിക്കുന്ന ദിവ്യയ്ക്ക്‌ ഇവയൊന്നുമില്ല. മാത്രമല്ല, റേഷൻ കാർഡിൽ പേര്‌ വിട്ടു പോയിരുന്നുതാനും. അവസാനം വാർഡ്‌ മെംബറെകണ്ട്‌ സർട്ടിഫിക്കറ്റ്‌ വാങ്ങിയാണ്‌ അക്കൗണ്ട്‌ തുറന്നു ചെക്ക്‌ മാറി പണമാക്കാൻ സാധിച്ചത്‌.

തിരിച്ചറിയൽ രേഖകൾ കർശനമാക്കിയ ശേഷം ഇത്തരത്തിൽ പലർക്കും ബാങ്ക്‌ അക്കൗണ്ട്‌ തുടങ്ങാൻ വരുന്ന പ്രയാസങ്ങൾ റിസർവ്വ്‌ ബാങ്കിന്റെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. ഒരു വർഷം 1,00,000 രൂപയിൽ താഴെ മാത്രം വരവു വരുന്നതും ഒറ്റത്തവണ നീക്കിയിരിപ്പു തുക 50,000 രൂപയിൽ കൂടുതലുമാകാത്ത സാധാരണ നോ-ഫ്രിൽ സേവിംഗ്സ്‌ ബാങ്ക്‌ അക്കൗണ്ടുകൾ തുടങ്ങാൻ ഇനി ഫോട്ടോയും ഇടപാടുകാരൻ നൽകുന്ന സത്യവാങ്മൂലവും മതിയെന്നു റിസർവ്വ്‌ ബാങ്ക്‌ ഒ​‍ാഫ്‌ ഇന്ത്യ നിർദ്ദേശിച്ചിരിക്കുന്നു.

ഇത്തരം അക്കൗണ്ടുകളിൽ ചെക്ക്‌ ബുക്ക്‌ ലഭിക്കില്ല. ബാങ്കിൽ നേരിട്ടു ഹാജരായി വിത്ഡ്രാവൽ ഫോം ഉപയോഗിച്ചു പണം പിൻവലിക്കണം. ഏറ്റവും കുറഞ്ഞ തുക അക്കൗണ്ടിൽ ബാക്കി നിർത്തിയിരിക്കണമെന്ന നിബന്ധനയുമില്ല. ഒ​‍ാരോ അർധവർഷവും 25ൽ കൂടുതൽ ഇടപാടുകൾ നടത്താൻ സാധിക്കില്ല.

സാധാരണ സേവിംഗ്സ്‌ ബാങ്കിൽ ലഭിക്കുന്ന പലിശനിരക്ക്‌ ഇത്തരം അക്കൗണ്ടുകളിലും ലഭിക്കും. ചുരുക്കം ചില ബാങ്കുകൾ ഇത്തരം അക്കൗണ്ടുകളിൽ ഡെബിറ്റ്‌ കാർഡ്‌ നൽകുന്നുമുണ്ട്‌. ഇങ്ങനെ തുടങ്ങുന്ന അക്കൗണ്ടുകളിൽ ബാക്കിനിൽക്കുന്ന തുക 50,000 ൽ കൂടുകയോ, ആകെ ഒരു വർഷം അട? തുക 1,00,000 ൽ കവിയുകയോ ചെയ്‌താൽ സാധാരണ തിരിച്ചറിയൽ രേഖകൾ ഹാജരാക്കാൻ ബാങ്കുകൾക്ക്‌ ആവശ്യപ്പെടാം.

അച്ഛനമ്മമാരോടൊത്തു ജീവിക്കുന്ന മക്കൾ, മുതിർന്ന മക്കളോടൊപ്പം താമസിക്കുന്ന അച്ഛനമ്മമാർ തുടങ്ങിയവർക്ക്‌, സ്വന്തം പേരിൽ ഇലക്ട്രിസിറ്റി, ടെലിഫോൺ തുടങ്ങിയവ ഇല്ലാത്തതിനാൽ സേവിംഗ്സ്‌ ബാങ്ക്‌ അക്കൗണ്ട്‌ തുറക്കാൻ അഡ്രസ്സ് പ്രൂഫ്‌ നൽകാൻ പ്രയാസം അനുഭവപ്പെടാറുണ്ട്‌. അക്കൗണ്ട്‌ തുറക്കേണ്ട വ്യക്‌തി തന്റെ കൂടെയാണ്‌ സ്ഥിരമായി താമസിക്കുന്നതെന്നു ബോധ്യപ്പെടുത്തുന്ന അടുത്ത ബന്ധുവിന്റെ കത്തും അവരുടെ തിരിച്ചറിയൽ രേഖകളും ഹാജരാക്കി ഇനി സേവിംഗ്സ്‌ ബാങ്ക്‌ അക്കൗണ്ട്‌ തുടങ്ങാം. ഇപ്പോൾ താമസിക്കുന്ന അഡ്രസിൽ അക്കൗണ്ട്‌ തുടങ്ങേണ്ട വ്യക്‌തിക്കു ലഭിച്ച തപാൽ ഉരുപ്പടികളും അധിക രേഖകളായി ബാങ്കുകൾക്കു സ്വീകരിക്കാം.

ആന്റി മണി ലോൻഡറിങ്‌ അഥവാ പണം വെള്ളപൂശൽ തടയൽ നിയമപ്രകാരമാണ്‌ ബാങ്കുകൾ അക്കൗണ്ട്‌ തുറക്കാനായി തിരച്ചറിയൽ രേഖകൾ ആവശ്യപ്പെടുന്നത്‌. അനധികൃത പണത്തിന്റെ ഉറവിടം, പണമിടപാടുകാരന്റെ വിവരങ്ങൾ, പണം സ്വീകരിക്കുന്നവരുടെ വിവരങ്ങൾ ഇവയൊക്കെ മറച്ചുവയ്ക്കാൻ ശ്രമിക്കുന്നതും ഇത്തരം പണം സാധാരണ രീതിയിൽ സാമ്പത്തിക രംഗത്ത്‌ അനധികൃതമായ രീതിയിൽ വിനിയോഗിക്കുന്നതും തടയുന്നതിനാണ്‌ ആളെ തിരിച്ചറിയുന്നതിനും മേൽവിലാസം തിരിച്ചറിയുന്നതിനും ബാങ്കുകൾ രേഖകൾ ആവശ്യപ്പെടുന്നത്‌.

ഇടപാടുകാരുടെ തിരി?ച്ചറിയൽ സംബന്ധിച്ചു‌ അനുവർത്തിച്ചുപോരുന്ന നടപടിക്രമങ്ങൾ, സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്നവരടക്കം, യഥാർഥ ഇടപാടുകാർക്കു ബുദ്ധിമുട്ട്‌ ഉണ്ടാക്കില്ലെന്നു ബാങ്കുകൾ ഉറപ്പുവരുത്തണം. ബാങ്കിന്‌ യുക്‌തമെന്നു തോന്നുന്ന ഏതു രേഖകളും സ്വീകരിച്ചു കുഴപ്പക്കാരല്ലെന്നു ബോധ്യപ്പെട്ട ഇടപാടുകാർ അക്കൗണ്ട്‌ തുറക്കുന്നതിനു റിസർവ്വ്‌ ബാങ്ക്‌ എതിരല്ല.

കടപ്പാട്: മലയാള മനോരമ പത്രം. 12-7-2009

Monday, May 18, 2009

സേവിംഗ്സ് ബാങ്ക് അക്കൌണ്ട് - പുതിയ പലിശക്രമം

റിസര്‍വ് ബാങ്കിന്റെ പുതിയ നയപ്രകാരം രാജ്യത്തെ 30 കോടിയിലേറെ വരുന്ന സേവിംഗ്സ് ബാങ്ക് (SB account) അക്കൌണ്ട് ഉടമകള്‍ക്ക് ദിവസ ബാക്കിയുടെ അടിസ്ഥാനത്തില്‍ പലിശ ലഭിക്കാന്‍ പോകുന്നു.

ഓരോരുത്തരുടേയും 10 മുതല്‍ അവസാന തീയതി വരെയുള്ള ദിവസങ്ങള്‍ക്കിടയില്‍ അക്കൌണ്ടിലുള്ള ഏറ്റവും കുറഞ്ഞ തുകക്കാണ് ഇപ്പോള്‍ അക്കൌണ്ട് ഉടമകള്‍ക്ക് പലിശ നല്‍കുന്നത്. അതു തന്നെ മാസം തോറും അക്കൌണ്ടില്‍ വരവു വക്കാറില്ല. മാസാടിസ്ഥാനത്തില്‍ കണക്കാക്കുന്ന പലിശ ആറു മാസം കൂടുമ്പോള്‍ മാത്രമാണ് അക്കൌണ്ടില്‍ വരവു വക്കുന്നത്.

അക്കൌണ്ടിലെ അതതുദിവസത്തെ നീക്കിയിരിപ്പിനു പലിശ കണക്കാക്കണമെന്ന നയപ്രഖ്യാപനത്തിലെ നിര്‍ദ്ദേശം 2010 ഏപ്രില്‍ ഒന്നിനു നടപ്പില്‍ വരും. [വാര്‍ത്ത: മലയാള മനോരമ 22-04-2009 ]

update
----------
ഉദാഹരണത്തിന്, ജനുവരി മാസം ഒന്നാം തീയതി അക്കൌണ്ടില്‍ 20,000 രൂപ ശമ്പളമായി വരവു വയ്ക്കുന്നു. അഞ്ചാം തീയതി വീട്ടുചെലവുകള്‍ക്കും മറ്റുമായി 14,000 രൂപ പിന്‍വലിച്ചു. സുഹൃത്ത് കടം വാങ്ങിയ വകയില്‍ തിരിച്ചു നല്‍കിയ 5000 രൂപ 12-ാം തീയതി അക്കൌണ്ടില്‍ തിരിച്ചടച്ചു. ഇൌ അക്കൌണ്ടില്‍ 28-ാം തീയതി വായ്പയില്‍ തിരിച്ചടയ്ക്കാനുള്ള 5000 രൂപ അക്കൌണ്ടില്‍ നിന്നു കിഴിവു ചെയ്തു. ഇപ്പോള്‍ നിലനില്‍ക്കുന്ന രീതിയില്‍ 3.5 ശതമാനം പലിശ കണക്കു കൂട്ടിയാല്‍ ജനുവരി മാസം ലഭിക്കുന്ന പലിശ 18 രൂപയായിരിക്കും. 10-ാം തീയതിക്കും 31-ാം തീയതിക്കും ഇടയില്‍ അക്കൌണ്ടില്‍ ബാക്കി നില്‍ക്കുന്ന ഏറ്റവും ചുരുങ്ങിയ തുകയായ 6000 രൂപയ്ക്ക് മാത്രം പലിശ ലഭിക്കും. അതും അക്കൌണ്ടില്‍ വരവു വയ്ക്കുന്നത് അടുത്ത ഏപ്രില്‍ മാസത്തില്‍ മാത്രം.

എന്നാല്‍ വരാന്‍ പോകുന്ന പുതിയ രീതിയില്‍ ഒാരോ ദിവസത്തിലും ബാക്കി നില്‍ക്കുന്ന തുകയ്ക്കും പലിശ ലഭിക്കും. ഒാരോ ദിവസവും ബാക്കി നിര്‍ത്തിയ തുക എത്ര ദിവസം നിന്നോ, അത്രയും പലിശ കണക്കു കൂട്ടാം. ഇതേ ഉദാഹരണത്തില്‍, പുതിയ രീതിയില്‍ പലിശ കണക്കു കൂട്ടിയാല്‍ 165 രൂപ ലഭിക്കും.

വ്യക്തികള്‍ക്കുള്ള സാധാരണ ബാങ്ക് നിക്ഷേപങ്ങളില്‍ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ലഭിക്കുന്നത് സേവിങ്സ് ബാങ്ക് അക്കൌണ്ടിലാണ്. മൂന്നു മുതല്‍ 3.5 വരെ ശതമാനം മാത്രമാണ് വാര്‍ഷിക പലിശ നിരക്ക്. മിക്ക ബാങ്കുകളും ഒാരോ മൂന്നു മാസത്തിലും ശരാശരി ഒരു കുറഞ്ഞ തുക അക്കൌണ്ടില്‍ ബാക്കി നില്‍ക്കണമെന്നു നിഷ്കര്‍ഷിക്കുന്നുണ്ട്. ഒാരോ ദിവസവും ബാക്കി നില്‍ക്കുന്ന തുക കൂട്ടി, 90 കൊണ്ടു ഭാഗിച്ചെടുക്കുന്ന തുകയാണ് ആവറേജ് ക്വാര്‍ട്ടേര്‍ലി ബാലന്‍സ്. ഇത് ഒാരോ ബാങ്കിനും ശാഖകള്‍ക്കും വ്യത്യസ്തമായ തുകകള്‍ ആയിരിക്കും. നിഷ്കര്‍ഷിച്ചിട്ടുള്ള തുകയില്‍ കുറഞ്ഞാല്‍ പിഴ ഇൌടാക്കും. എന്നാല്‍ ഇതു പരിപാലിച്ച് തുക ഇട്ടിരുന്നാല്‍ പലിശ നിരക്കില്‍ മാറ്റമില്ല. ഇതേ തുക സ്ഥിര നിക്ഷേപമായി ഇട്ടാല്‍ ഇതിന്റെ ഇരട്ടിയിലധികം പലിശ ലഭിക്കും.

സാധാരണക്കാരുടെ അക്കൌണ്ടായ സേവിങ്സ് ബാങ്കില്‍ നിലനില്‍ക്കുന്ന പോരായ്മകള്‍ പരിഹരിക്കുന്നതിന്റെ ആദ്യ പടിയായി പലിശ കണക്കു കൂട്ടുന്ന രീതിയിലുണ്ടാകുന്ന മാറ്റത്തെ കണക്കാക്കാം. അടുത്തതായി എല്ലാ മാസവും പലിശ കണക്കു കൂട്ടി അക്കൌണ്ടില്‍ വരവു വച്ചു നല്‍കുന്നതിനുള്ള പരിഷ്കാരം വരുമെന്നു കരുതാം. അതിനടുത്ത പടിയായി ആവറേജ് ക്വാര്‍ട്ടേര്‍ലി ബാലന്‍സ് തുക അക്കൌണ്ടില്‍ ബാക്കി നിര്‍ത്തുന്നവര്‍ക്ക്, ഒരു വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിനു ലഭിക്കുന്ന പലിശ നിരക്കും ബാധകമാകുമെന്നു പ്രതീക്ഷിക്കാം. എന്നാല്‍ മാത്രമേ സാധാരണക്കാരുടെ അക്കൌണ്ടായ സേവിങ്സ് ബാങ്ക് അക്കൌണ്ടില്‍ ഇന്നു നിലനില്‍ക്കുന്ന അപാകതകള്‍ക്ക് പരിഹാരമാകൂ.[Malayala Manorama dated 18-5-2009]