Saturday, January 10, 2009

സംസ്ഥാനത്തെ വസ്തു നികുതി പരിഷ്കരിച്ച്‌ ഉത്തരവ്‌ ഇറക്കിയിരിക്കുന്നു - വിശദ വിവരങ്ങള്‍ (Building Tax revised).


നിലവിലുള്ള വാര്‍ഷിക വാടകയുടെ അടിസ്ഥാനത്തിലുള്ള വസ്തു നികുതി നിര്‍ണ്ണയരീതി തറ വിസ്തീര്‍ണ്ണത്തിന്റെ അടിസ്ഥാനത്തിലും കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലം, അതിന്റെ ഉപയോഗ രീതി, നിര്‍മാണത്തിന്റെ തരം, മറ്റു നിര്‍ണ്ണയിക്കപെട്ട ഘടകങ്ങള്‍ എന്നിവ കണക്കിലെടുത്തും സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വസ്തു നികുതി പരിഷ്കരിച്ച്‌ ഉത്തരവ്‌ ഇറക്കിയിരിക്കുന്നു. [ജി.ഒ.(എം.എസ്സ്‌) നം.166/2007/തസ്വഭവ. തീയതി:23-05-2007).

2007 ലാണ് അടിസ്ഥാന ഉത്തരവ്‌ ഇറക്കിയതെങ്കിലും, പുതിക്കിയ നികുതി നിര്‍ണ്ണയിക്കേണ്ട വിശദനിര്‍ദേശങ്ങള്‍ അടങ്ങിയ ഉത്തരവ്‌ ഏപ്രില്‍ 2008 ലാണ് ഇറക്കിയത്‌.

പരിഷ്കരിച്ച രീതി അനുസരിച്ച്‌ ഒരു ചതുരശ്ര മീറ്ററിനു ഒരു നിശ്ചിത നിരക്കില്‍ അടിസ്ഥാന നികുതി നിരക്ക്‌ നിശ്ചയിക്കുന്നു.

കെട്ടിടം സ്ഥിതി ചെയ്യുന്ന സോണ്‍ , കെട്ടിടത്തിലേക്കുള്ള റോഡ്‌ സൌകര്യം , കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണം , മേല്‍ക്കൂരയുടേയും തറയുടെയും ചുവരുകളുടെയും നിര്‍മ്മാണത്തിനുപയോഗിച്ചിരിക്കുന്ന വസ്തുക്കളുടെ തരം , കെട്ടിടത്തിന്റെ കാലപ്പഴക്കം , കെട്ടിടത്തിന്റെ ഉപയോഗം എന്നിവ കണക്കിലെടുത്ത്‌ ചില വര്‍ദ്ധനവുകളും ഇളവുകളും നല്‍കി കൃത്യമായി കണക്കു കൂട്ടി നികുതി നിശ്ചയിക്കാന്‍ വീട്ടുടമസ്ഥനു തന്നെ കഴിയുന്നതാണ് പുതിയ നികുതി നിര്‍ണ്ണയ ഘടന.

നികുതി നിര്‍ണ്ണയിക്കുന്നതിനു ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ചുവടെ:-

നിലവിലുള്ള കെട്ടിടങ്ങളെ അവയുടെ ഉപയോഗത്തിന്റെ തരം അനുസരിച്ച്‌

1. വീട്ടാവശ്യത്തിനുള്ള കെട്ടിടങ്ങള്‍ ,
2.വ്യാവസാവശ്യത്തിനുള്ള കെട്ടിടങ്ങള്‍ ,
3. കച്ചവടാവശ്യത്തിനും മറ്റു ആവശ്യത്തിനും ഉള്ള കെട്ടിടങ്ങള്‍
എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു.

ഓരോതരം കെട്ടിടത്തിനും ഗ്രാമ പഞ്ചായത്ത്‌ , മുനിസിപ്പല്‍ / കോര്‍പ്പറേഷന്‍ പ്രദേശങ്ങളില്‍ വ്യത്യസ്ഥ നിരക്കിലാണ് നികുതി ചുമത്തേണ്ടത്‌. എന്നാല്‍ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ എല്ലാ കെട്ടിടങ്ങള്‍ക്കും ഒരേ അടിസ്ഥാന നിരക്കായിരിക്കണം നിശ്ചയിക്കേണ്ടത്‌.

1. വീട്ടാവശ്യത്തിനുള്ള കെട്ടിടങ്ങള്‍ :
ഗ്രാമപഞ്ചായത്ത്‌ : 3 മുതല്‍ 8 രൂപ വരെ
മുന്‍സിപ്പല്‍ കൌണ്‍സില്‍ : 6 മുതല്‍ 15 രൂപ വരെ
മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ : 8 മുതല്‍ 20 രൂപ വരെ.

2. വ്യാവസായികാവശ്യത്തിനുള്ള വീടുകള്‍ :
ഗ്രാമപഞ്ചായത്ത്‌ : 6 മുതല്‍ 10 രൂപ വരെ
മുന്‍സിപ്പല്‍ കൌണ്‍സില്‍ : 12 മുതല്‍ 30 രൂപ വരെ
മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ : 16 മുതല്‍ 40 രൂപ വരെ.

3. കച്ചവട ആവശ്യത്തിനുള്ള കെട്ടിടങ്ങളും , മറ്റു ആവശ്യത്തിനുള്ളവയും :
ഗ്രാമപഞ്ചായത്ത്‌ : 12 മുതല്‍ 64 രൂപ വരെ
മുന്‍സിപ്പല്‍ കൌണ്‍സില്‍ : 24 മുതല്‍ 120 രൂപ വരെ
മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ : 32 മുതല്‍ 160 രൂപ വരെ.

എന്നിരുന്നാലും ആദ്യവര്‍ഷം ചതുരശ്ര മീറ്ററിനു യഥാക്രമം 3-5, 6-8, 8-12 രൂപവരെയുള്ള നിരക്കേ നിശ്ചയിക്കാന്‍ പാടുള്ളൂ. മേല്‍ വിവരിച്ച 3 തരത്തിലുള്ള കെട്ടിടങ്ങള്‍ ഒഴികെയുള്ള സ്ഥാപനങ്ങളും , വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ , ആരോഗ്യ സ്ഥാപനങ്ങള്‍ , ഓഫീസുകള്‍ , കേരള സര്‍ക്കാര്‍ , കേന്ദ്ര സര്‍ക്കാര്‍ കെട്ടിടങ്ങള്‍ , പൊതു മേഖലാ സ്ഥാപനങ്ങളുടെ
കെട്ടിടങ്ങള്‍ എന്നിവ മറ്റു ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുക. ബാങ്കുകള്‍ , പെട്ടിക്കടകള്‍ , കമ്പ്യൂട്ടര്‍ സെന്ററുകള്‍ , പെട്രോള്‍ ബങ്കുകള്‍ എന്നിവയെല്ലാം കച്ചവടാവശ്യത്തിനുള്ള കെട്ടിടങ്ങളില്‍ പെടും.

അമൂസ്‌മെന്റ്‌ പാര്‍ക്കുകള്‍ , മൊബൈല്‍ ടൌവ്വറുകള്‍ എന്നിവ പ്രത്യേക വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുക.

തറ വിസ്തീര്‍ണ്ണത്തിനു അടിസ്ഥാന നിരക്കില്‍ നികുതി തിട്ടപ്പെടുത്തിയതിനു ശേഷം ചുവടെ ചേര്‍ത്തിരിക്കുന്ന ഘടകങ്ങളുടെ അടിസ്ഥാനത്തിലുള്ള ഇളവുകളും വര്‍ദ്ധനവുകളും കണക്കിലെടുത്താണ് വസ്തു നികുതി നിശ്ചയിക്കേണ്ടത്‌.


കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലത്തിനെ പ്രധാന്യം കണക്കിലെടുത്ത്‌ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ പ്രാഥമിക മേഖല , ദ്വിതീയ മേഖല , തൃദീയ മേഖല എന്നിങ്ങനെ മൂന്നായി തിരിക്കേണ്ടതാണ്. ഇവയ്ക്ക്‌ വസ്തു നികുതി നിര്‍ണ്ണയിക്കുന്നതില്‍ നല്‍കേണ്ട ഇളവുകള്‍ ചുവടെ ചേര്‍ക്കുന്നു:

1. മേഖല അടിസ്ഥാനമാക്കിയുള്ള ഇളവുകള്‍ :
പ്രാഥമിക മേഖല : (ഓരോ തദ്ദേശസ്വയംഭരണസ്ഥാപനത്തിലും സര്‍ക്കാര്‍ , അര്‍ദ്ധസര്‍ക്കാര്‍ ഓഫീസുകള്‍ , വിദ്യാഭ്യാസ സ്ഥപനങ്ങള്‍ , കച്ചവടസ്ഥാപനങ്ങള്‍ , മാര്‍ക്കറ്റ്‌ , ബസ്സ്‌സ്റ്റാന്‍ഡ്‌ ,റെയില്‍‌വേസ്റ്റേഷന്‍ , ആശുപത്രികള്‍ , ഇവ കേന്ദ്രീകരിച്ചിരിക്കുന്ന ഒന്നോ അതിലധികമോ പ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ ) ---- ഇളവുകള്‍ ഇല്ല.

ദ്വിതീയ മേഖല ( തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ പ്രാഥമിക മേഖലയിലേ ചുറ്റുപാടുള്ളതും താരതമ്യേന വികസനമുള്ളതുമായ പ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ ) -------- 10% ഇളവ്‌.

തൃദീയ മേഖല (പ്രാഥമിക മേഖലയിലും ദ്വിതീയ മേഖലയിലും ഉള്‍പ്പെടാത്തതും വികസനം തീരെയില്ലാത്തതും അടിസ്ഥാന സൌകര്യങ്ങള്‍ കുറവുള്ളതുമായ പ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ ) ----- 20% ഇളവ്‌.

2. റോഡ് സൌകര്യം അടിസ്ഥാനമാക്കിയുള്ള ഇളവുകളും വര്‍ദ്ധനവും:
നാഷണല്‍ ഹൈവേ, സംസ്ഥാന ഹൈവേ എന്നിവയില്‍ നിന്നോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിശ്ചയിക്കുന്ന ഒന്നാംതരം റോഡില്‍ നിന്നോ പ്രവേശന മാര്‍ഗ്ഗം ഉള്ള കെട്ടിടങ്ങള്‍ = ഇളവ്‌ ഇല്ല + വര്‍ദ്ധനവ്‌ 30%

ജില്ലാ റോഡുകളില്‍ നിന്നോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിശ്ചയിക്കുന്ന രണ്ടാംതരം റോഡില്‍ നിന്നോ പ്രവേശന മാര്‍ഗ്ഗം ഉള്ള കെട്ടിടങ്ങള്‍ = ഇളവ്‌ ഇല്ല + വര്‍ദ്ധനവ്‌ 20%

3മുതല്‍ 5 മീറ്ററില്‍ താഴെ വീതിയുള്ളതും കാറുപോകുന്നതും മുകളില്‍ സൂചിപ്പിച്ച വിഭാഗങ്ങളില്‍ ഉള്‍പ്പെടാത്തതുമായ റോഡുകളില്‍ നിന്നു പ്രവേശനമാര്‍ഗ്ഗമുള്ള കെട്ടിടങ്ങള്‍=ഇളവ്‌ ഇല്ല + വര്‍ദ്ധനവ്‌ ഇല്ല.

3മീറ്ററില്‍ താഴെയുള്ള നടപ്പാതകള്‍ ഒഴികെയുള്ള റോഡുകളില്‍ നിന്നു മാത്രം പ്രവേശനമുള്ള കെട്ടിടങ്ങള്‍=ഇളവില്ല + വര്‍ദ്ധനവും ഇല്ല.

നടപ്പാതയില്‍ നിന്നും പ്രവേശനമാര്‍ഗ്ഗമുള്ള കെട്ടിടങ്ങള്‍ = ഇളവ്‌ 15% + വര്‍ദ്ധനവ്‌ ഇല്ല.
പൊതുവഴി ഇല്ലാത്തതും വൈദ്യുതി ലൈന്‍ എത്താത്തതുമായ പ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ = ഇളവ്‌ 30% + വര്‍ദ്ധനവ്‌ ഇല്ല.


3. കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണം അനുസരിച്ചുള്ള ഇളവുകളും വര്‍ദ്ധനവും:

30 ചതുരശ്രമീറ്ററിനു താഴെയുള്ള വീട്ടാവശ്യത്തിനുള്ള കെട്ടിടങ്ങള്‍ = നികുതിയില്ല + വര്‍ദ്ധനവും ഇല്ല.
75 ചതുരശ്രമീറ്ററിനു താഴെയുള്ള കെട്ടിടങ്ങള്‍ = ഇളവ്‌ 25% + വര്‍ദ്ധനവ്‌ ഇല്ല.
75-125 ചതുരശ്രമീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ = ഇളവ്‌ 10% + വര്‍ദ്ധനവ്‌ ഇല്ല.
125-200 ചതുരശ്രമീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ = ഇളവ്‌ ഇല്ല + വര്‍ദ്ധനവ്‌ ഇല്ല.
200-300 ചതുരശ്രമീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ = ഇളവ്‌ ഇല്ല + വര്‍ദ്ധനവ്‌ 10%.
300 ചതുരശ്രമീറ്ററിനു മുകളിലുള്ള കെട്ടിടങ്ങള്‍ = ഇളവ്‌ ഇല്ല + വര്‍ദ്ധനവ്‌ 20%.

4.കെട്ടിടത്തിന്റെ മേല്‍ക്കൂര അനുസരിച്ചുള്ള ഇളവ്‌:
കോണ്‍ക്രീറ്റ്‌ മേല്‍ക്കൂരയുള്ള കെട്ടിടങ്ങള്‍ = ഇളവ്‌ ഇല്ല.
മറ്റെല്ലാത്തരം കുറഞ്ഞ മേല്‍ക്കൂരകളുള്ള കെട്ടിടങ്ങള്‍ (ഓടിട്ടത്‌ , പുല്ല്‌ , ഷീറ്റുകള്‍ , ഓല , എന്നിവകൊണ്ട്‌ മേഞ്ഞ കെട്ടിടങ്ങളടക്കം) = ഇളവ്‌ 10%

5.കാലപ്പഴക്കം അനുസരിച്ചുള്ള ഇളവ്‌:
10വര്‍ഷത്തില്‍ താഴെ പഴക്കമുള്ള കെട്ടിടങ്ങള്‍ = ഇളവ്‌ ഇല്ല.
10-25 വര്‍ഷം വരെ പഴക്കം = ഇളവ്‌ 10%
25 വര്‍ഷങ്ങള്‍ക്ക്‌ മീതെ പഴക്കം = ഇളവ്‌ 20%

6. തറയുടെ ഫിനിഷിംഗ് അനുസരിച്ചുള്ള വര്‍ദ്ധനവ്‌:
മേല്‍ത്തരം മാര്‍ബിള്‍, ഗ്രനൈറ്റ്‌ , ഗ്ലേസ്‌ഡ്‌ ടൈല്‍‌സ്‌ , മേല്‍ത്തരം തടി എന്നിവകൊണ്ട്‌ തറ പാകിയ കെട്ടിടങ്ങള്‍= വര്‍ദ്ധനവ്‌ 15%


മൊസൈക്ക്‌ , ടൈല്‍‌സ്‌ , സാധാരണ തറയോട്‌ എന്നിവകൊണ്ട് പാകിയ തറയുള്ളതോ , സിമെന്റ് തറ , മണ്‍‌തറ എന്നിവയുള്ളതോ ആയ കെട്ടിടങ്ങള്‍ = വര്‍ദ്ധനവ്‌ ഇല്ല.


7. ചുമരിന്റെ തരം അനുസരിച്ചുള്ള വര്‍ദ്ധനവ്‌:
മേല്‍ത്തരം തടി , പ്ലൈവുഡ് , മറ്റിനം ചുമര്‍ നിര്‍മ്മാണ വസ്തുക്കള്‍ എന്നിവ ഉപയോഗിച്ച്‌ ആകര്‍ഷകമാക്കിയിട്ടുള്ള മേല്‍ത്തരം ചുമരുകള്‍ = വര്‍ദ്ധനവ്‌ 15%

കേന്ദ്രീകൃതവും അല്ലാതെയുമുള്ള എയര്‍ കണ്ടീഷണറുകള്‍ സ്ഥാപിച്ചിട്ടുള്ള കെട്ടിടങ്ങള്‍ = വര്‍ദ്ധനവ്‌ 10%


മണ്ണ്‌ , ഇഷ്ടിക , ഓല , ഷീറ്റ് , എന്നിവ കൊണ്ടുള്ള സാധാരണ ചുമരുകളുള്ളവയും പ്രത്യേകം ശീതീകരണ സംവിധാനങ്ങള്‍ ഇല്ലാത്തതുമായ കെട്ടിടങ്ങള്‍= വര്‍ദ്ധനവ്‌ ഇല്ല.

8.ഉപയോഗത്തിനനുസരിച്ചുള്ള വര്‍ദ്ധനവ്‌:
സ്വന്ത ആവശ്യത്തിനു ഉപയോഗിക്കുന്നു = വര്‍ദ്ധനവ്‌ ഇല്ല.
വാടകയ്ക്ക്‌ കൊടുത്തിരിക്കുന്നു ( Pay homes ഉള്‍പ്പെടെ) = വര്‍ദ്ധനവ്‌ 50%
റിസോര്‍ട്ടുകള്‍ , സ്റ്റാര്‍ ഹോട്ടലുകള്‍ , മാസ്സേജ്‌ പാര്‍ലറുകള്‍ എന്നിവ = വര്‍ദ്ധനവ്‌ 75%
-----------------------------------------------------------------------------
അപ്പോള്‍ മേല്പറഞ്ഞതാണ്‍ പുതിക്കിയ ഉത്തരവിലെ വിശദാംശങ്ങള്‍. സ്വന്തവീടുള്ള നാമോരോരുത്തരും ആ വീടിന്റെ അടിസ്ഥാന നികുതി കണക്കാക്കിയതിനു ശേഷം അതില്‍ നിന്നും ഇളവുകള്‍ കിഴിച്ച്‌ വര്‍ദ്ധനവ് കൂട്ടിയാല്‍ നാമൊടുക്കേണ്ട കെട്ടിടനികുതി എത്രയെന്ന്‌ കണക്കാക്കാം. സ്വയംഭരണസ്ഥാപനത്തില്‍ നിന്നും കിട്ടുന്ന ഒരു പ്രത്യേക ഫാറത്തില്‍ ആ തുക എത്രയെന്ന് സ്വയം പ്രഖ്യാപിക്കണം.

update on 10th Jan 2009.

ടെറസിനു മേല്‍ക്കൂരയിട്ട ഭാഗത്തിനു കെട്ടിട നികുതി ബാധകമല്ല : ഹൈക്കോടതി

വീടുകളുടെ ടെറസിനു മുകളില്‍ അടച്ചുകെട്ടില്ലാതെ മേല്‍ക്കൂരയിട്ട ഭാഗത്തിനു കെട്ടിട നികുതി ബാധകമല്ലെന്നു ഹൈക്കോടതി. താമസത്തിന് ഉപയോഗിക്കുന്ന മുഖ്യ കെട്ടിടത്തോടു ചേര്‍ന്നുള്ള അനുബന്ധ ഭാഗങ്ങള്‍ മാത്രമേ നികുതി നിര്‍ണയത്തിനുള്ള പ്ളിന്ത് ഏരിയയില്‍ ഉള്‍പ്പെടുത്താനാകൂ.

കെട്ടിടത്തിനു സംരക്ഷണത്തിനൊപ്പം അറ്റകുറ്റപ്പണിയുടെ ചെലവു കുറയ്ക്കാനും ഇത്തരം മേല്‍ക്കൂരകള്‍ സഹായകമായതിനാല്‍ അവ പ്രോത്സാഹിപ്പിക്കാന്‍ ഇന്‍സെന്റീവ് നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കേണ്ടതാണെന്നു കോടതി വ്യക്തമാക്കി. ടെറസിനു മേല്‍ക്കൂരയിട്ട ഭാഗം പ്ളിന്ത് ഏരിയയുടെ ഭാഗമാണെന്നു വ്യക്തമാക്കി 2003 ഡിസംബര്‍ അഞ്ചിനു സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ അസാധുവാക്കിക്കൊണ്ടാണു കോടതി നടപടി.

ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, പൂര്‍ണമായോ ഭാഗികമായോ ഇഷ്ടിക, ഭിത്തി, ഗ്രില്‍, തടി തുടങ്ങിയവ ഉപയോഗിച്ചു മറയ്ക്കുകയോ അടച്ചു കെട്ടുകയോ ചെയ്താല്‍ അതു റസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ ഭാഗമാകുമെന്നതിനാല്‍ അതു കെട്ടിട നികുതി/ആഡംബര നികുതി നിര്‍ണയത്തിനു പരിഗണിക്കാവുന്നതാണെന്നു കോടതി വ്യക്തമാക്കി.

കേരള കെട്ടിട നികുതി നിയമത്തിന്റെ 5, 6 വകുപ്പുകള്‍ക്കു നിയമ വ്യാഖ്യാനം നല്‍കിക്കൊണ്ടാണു കോടതി ഉത്തരവ്. ചെരിഞ്ഞ മേല്‍ക്കൂരകള്‍ ഇടുന്നതു സാധാരണ ഗതിയില്‍ കെട്ടിടങ്ങളെ സംരക്ഷിക്കാനാണ്. താമസത്തിനുള്ള വീടുകളുടെ അടിസ്ഥാനം സ്വകാര്യതയാണ്.
ഇതിനായി ഇഷ്ടികയോ ഗ്രില്ലോ ഷട്ടറോ ഏതെങ്കിലുമുപയോഗിച്ചുള്ള അടച്ചുകെട്ട് ഉപയോഗിക്കാറുണ്ട്. ഇതില്‍ നിന്നു വിഭിന്നമായി മേല്‍ക്കൂര മാത്രമുള്ള തുറസായ സ്ഥലം താമസാവശ്യത്തിനുള്ള കെട്ടിടത്തിന്റെ ഭാഗമായി കണക്കാക്കാനാവില്ല.

അടച്ചു കെട്ടിയ മേല്‍ക്കൂര പലേടത്തും കളികള്‍ക്കും മറ്റു വിനോദാവശ്യങ്ങള്‍ക്കും തുണി ഉണക്കാനും മറ്റും ഉപയോഗിക്കുന്നതാണ്. ചൂടും വെയിലും മഴയും ഏല്‍ക്കാതെ കെട്ടിടം സംരക്ഷിക്കാനും മഴവെള്ള സംഭരണം ലക്ഷ്യമിട്ടും പലരും വീടിനു മുകളില്‍ ട്രസ് വര്‍ക്ക് ചെയ്യാറുണ്ട്.

ടെറസിനു മേലെയുള്ള മേല്‍ക്കൂര കെട്ടിടത്തിന്റെ ചൂടു നിയന്ത്രിക്കുന്നതിനാല്‍ എയര്‍ കണ്ടിഷനിങ് ഒഴിവാക്കാനാകും. മഴയിലും വെയിലിലും നിന്നു സംരക്ഷണം നല്‍കുന്നതു കെട്ടിടത്തിന്റെ ആയുസും കാലാവധിയും കൂട്ടാനും അറ്റകുറ്റപ്പണിയുടെ ചെലവു കുറയ്ക്കാനും സഹായകമാണ്. മാത്രമല്ല, കോണ്‍ക്രീറ്റ് മേല്‍ക്കൂരകള്‍ പകല്‍നേരങ്ങളില്‍ ആഗിരണം ചെയ്യുന്ന ചൂട് രാത്രിയില്‍ പുറന്തള്ളുന്നത് അന്തരീക്ഷ താപനത്തിനു കാരണമാകുമെന്നതിനാല്‍ ഇതിനു തടയിടാന്‍ ശ്രമം നടത്തുന്നവര്‍ക്കു പൊതുതാല്‍പര്യം മുന്‍നിര്‍ത്തി പ്രോത്സാഹനം നല്‍കുകയാണു വേണ്ടത്.

കൂര്‍ക്കഞ്ചേരി സ്വദേശി കെ. പത്മനാഭന്‍ സമര്‍പ്പിച്ചതുള്‍പ്പെടെ നാലു ഹര്‍ജികള്‍ പരിഗണിച്ചാണു ജസ്റ്റിസ് സി. എന്‍. രാമചന്ദ്രന്‍ നായരുടെ ഉത്തരവ്. മേല്‍ക്കൂരയ്ക്ക് ആസ്ബെസ്റ്റോസ്, ടൈല്‍, ഫൈബര്‍, ഷീറ്റ്, ലോഹം തുടങ്ങി എന്തു തന്നെ ഉപയോഗിച്ചാലും മഴയിലും വെയിലിലും നിന്നു കെട്ടിടത്തെ സംരക്ഷിക്കുകയെന്നതാണു ലക്ഷ്യമെന്നു ഹര്‍ജിഭാഗം ചൂണ്ടിക്കാട്ടി. ടെറസിനു മീതെയുള്ള മേല്‍ക്കൂര കൂടി നികുതി നിര്‍ണയത്തിനു പരിഗണിക്കുന്നതിനാല്‍ കെട്ടിടത്തിന് ആഡംബര നികുതി നല്‍കേണ്ടി വരുന്നുവെന്നും ഹര്‍ജിക്കാര്‍ ആക്ഷേപമുന്നയിച്ചു.

എന്നാല്‍, തര്‍ക്ക വിഷയമായ കെട്ടിടങ്ങളില്‍ പരിശോധനയ്ക്കു ശേഷം ടെറസിനു മീതെയുള്ള മേല്‍ക്കൂര ഒഴിവാക്കി പ്ളിന്ത് ഏരിയ കണക്കാക്കാന്‍ കോടതി നിര്‍ദേശിച്ചു. [മലയാള മനോരമ: 10th Jan. 2009]

Buzz ല്‍‌ പിന്തുടരുക

14 comments:

  1. അങ്കിള്‍ said...

    നിലവിലുള്ള വാര്‍ഷിക വാടകയുടെ അടിസ്ഥാനത്തിലുള്ള വസ്തു നികുതി നിര്‍ണ്ണയരീതി തറ വിസ്തീര്‍ണ്ണത്തിന്റെ അടിസ്ഥാനത്തിലും കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലം, അതിന്റെ ഉപയോഗ രീതി, നിര്‍മാണത്തിന്റെ തരം, മറ്റു നിര്‍ണ്ണയിക്കപെട്ട ഘടകങ്ങള്‍ എന്നിവ കണക്കിലെടുത്തും സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വസ്തു നികുതി പരിഷ്കരിച്ച്‌ ഉത്തരവ്‌ ഇറക്കിയിരിക്കുന്നു. [ജി.ഒ.(എം.എസ്സ്‌) നം.166/2007/തസ്വഭവ. തീയതി:23-05-2007).

  2. vellayanivijayan said...

    ഇത്രയും വിവരങ്ങള്‍ നല്‍കിയതിന് നന്ദി.
    വെള്ളായണി വിജയന്‍

  3. ബഷീർ said...

    ഈ വിവരങ്ങള്‍ക്ക്‌ നന്ദി.

  4. മലമൂട്ടില്‍ മത്തായി said...

    Thanks for the detailed information.

  5. രാമചന്ദ്രൻ വെട്ടിക്കാട്ട് said...

    തീര്‍ത്തും ഉപകാരപ്രദമായ വിവരങ്ങള്‍.
    ആശംസകള്‍.

  6. poor-me/പാവം-ഞാന്‍ said...

    മാന്യ മിത്രമെ,
    ഈ വിഷയ സംബന്ധിയായി ഒരു ബ്ളോഗ് ഇട്ടിട്ടുന്ട്
    സമയം കിട്ടുമ്പോള്‍ ഒന്നു വായിച്ചു നോക്കി എന്നെയും തുല്ല്യ ദുഖിതരെയും വഴി കാട്ടാന്‍ അപേക്ഷ.
    http://manjalyneeyam.blogspot.com/2008/12/blog-post.html

  7. അങ്കിള്‍ said...

    ഇന്നത്തെ മലയാളമനോരമ വാര്‍ത്ത:
    200 ച.മീറ്ററിനു താഴെയുള്ള വീടുകളുടെ നിര്‍മ്മാണത്തിനു ഒരു ദിവസത്തിനുള്ളില്‍ പെര്‍മിറ്റ് നല്‍കും. ഇതിനുള്ള അപേക്ഷ നഗരസഭയുടെ എല്ലാ ഓഫീസുകളിലും സോണല്‍ ഓഫീസുകളിലും ബുധനാഴ്ച രാവിലെ പത്തുമുതല്‍ രണ്ടു വരെ സ്വീകരിക്കും. പെര്‍മിറ്റ് തപ്പാല്‍ വഴി അയച്ചു കൊടുക്കും.

    200 ച.മീറ്ററിനു മുകളിലുള്ള കെട്ടിടങ്ങളുടെ നിര്‍മ്മാണം, മതില്‍ കെട്ടല്‍, കിണര്‍ കുഴിക്കല്‍, എന്നിവക്കുള്ള അപേക്ഷകള്‍ ബുധന്‍ വെള്ളി ദിവസങ്ങളില്‍ സ്വീകരിക്കും.

    മേല്‍ പറഞ്ഞപ്രസ്താവനകള്‍ നടത്തിയത് ശ്രി.ജയന്‍ ബാബു, തിരുവനന്തപുരം മേയര്‍.
    [മ.മ. 18-01-2009]

  8. അങ്കിള്‍ said...

    Story Dated: Saturday, June 13, 2009 Malayala manorama
    നഗരസഭകള്‍ക്ക് ഇനി രഹസ്യങ്ങളില്ല
    കൊച്ചി: നഗരസഭകളിലെയും മുനിസിപ്പാലിറ്റികളിലെയും രഹസ്യങ്ങള്‍ പൊതുജനങ്ങള്‍ക്കു മുന്നില്‍ തുറക്കുന്ന പൊതു വെളിപ്പെടുത്തല്‍ നിയമം സംസ്ഥാനത്തു നിലവില്‍ വന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുതല്‍ ഫയല്‍ നീക്കം വരെ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നു വയ്ക്കുന്ന നിയമം അഞ്ചു നഗരസഭകളിലാണ് ആദ്യം നടപ്പാക്കുക.

    ഏപ്രില്‍ ഒന്നിനു നിയമം നിലവില്‍ വന്നെങ്കിലും സംസ്ഥാന തലത്തിലും നഗരസഭാ തലങ്ങളിലും നിയമം നടപ്പാക്കേണ്ട ഏജന്‍സികള്‍ രൂപീകരിക്കേണ്ടതുണ്ട്. വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങള്‍ ആവശ്യപ്പെടുന്ന ഏതു വിവരവും നല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണ്. എന്നാല്‍ പൊതു വെളിപ്പെടുത്തല്‍ നിയമം അനുസരിച്ച് ജനങ്ങള്‍ ആവശ്യപ്പെടാതെ തന്നെ നഗരസഭയുടെ എല്ലാ വിവരങ്ങളും ജനങ്ങള്‍ക്കു മുന്നില്‍ തുറന്നു വയ്ക്കുകയാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ അഴിമതി ഒരു പരിധി വരെ തടയാന്‍ ഉപകരിക്കുന്നതാണു പുതിയ നിയമം.

    കാന നിര്‍മാണം, റോഡ് ടാറിങ് തുടങ്ങി എല്ലാ ജോലികളുടെയും വിശദാംശങ്ങള്‍ നിയമപ്രകാരം അതതു സ്ഥലത്തു പ്രദര്‍ശിപ്പിക്കേണ്ടി വരും. ഒാരോ ജോലിയുടെയും അനുമതി ലഭിച്ച തീയതി, കരാര്‍ തീയതി, പണി പൂര്‍ത്തിയാക്കേണ്ട തീയതി, കരാറുകാരന്‍, നിര്‍മാണത്തിന്റെ വിശദാംശങ്ങള്‍, ഉപയോഗിക്കേണ്ട വസ്തുക്കള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും പരസ്യപ്പെടുത്തുന്നതു വഴി തട്ടിപ്പു ചോദ്യം ചെയ്യാന്‍ ജനങ്ങള്‍ക്കു കഴിയും. രണ്ടു കിലോമീറ്റര്‍
    റോഡ് ടാറിങ് ഒരു കിലോമീറ്ററില്‍ ഒതുക്കിയാല്‍ പോലും ഉദ്യോഗസ്ഥരും കരാറുകാരനും ജനപ്രതിനിധിയും ഒത്തുചേര്‍ന്നാല്‍ ഒതുക്കാന്‍ കഴിയുമായിരുന്നു. ഒാഫിസിനുള്ളിലെ ഉദ്യോഗസ്ഥരുടെ നിഗൂഢ പ്രവര്‍ത്തനങ്ങള്‍ക്കും അവസാനമാവും.

    അനുമതിക്കായി നല്‍കുന്ന ഒാരോ അപേക്ഷയുടെയും തീയതിയും അപ്പോഴത്തെ നിലയും അനുമതി നല്‍കിയ തീയതിയും ഉള്‍പ്പെട്ട വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കേണ്ടതുണ്ട്. കൈക്കൂലി നല്‍കാത്തതിന്റെ പേരില്‍ ഏതെങ്കിലും അപേക്ഷ വച്ചു താമസിപ്പിക്കാന്‍ നിയമം യാഥാര്‍ഥ്യമാവുന്നതോടെ കഴിയാതെ വരും. അങ്ങനെ ചെയ്താല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ മറുപടി പറയേണ്ടി വരും. സെക്രട്ടറിയാണ് അതതു നഗരസഭകളില്‍ നിയമം നടപ്പാക്കേണ്ട അധികാരി.

  9. Anonymous said...

    see this link also
    http://entebhaasha.blogspot.com/2009/07/blog-post_16.html

  10. Anonymous said...

    വാര്‍ത്ത: മന്ത്രി പാലൊളിയുടെ ര്‍ദേശം.
    ഇകുതി 60%ത്തില്‍ കൂടുതല്‍ വാ‍ാ‍ാല്‍ അത്തരം കേസുകള്‍ പുനഃപരിശോധിക്കണം. തീരുമാ‍ാം ഉടാകുന്നതുവരെ 60% വര്‍ദ്ധനയില്‍ ഇകുതി ഇജപ്പെടുത്തേറ്റതാകു .[മ രമ 17-7-2009]

  11. അങ്കിള്‍ said...

    Building tax: local bodies get one more chance
    Report of the Hindu dated 17-7-2009
    Special Correspondent

    Thiruvananthapuram: The government has decided to give one more chance to the panchayat committees and the municipal and corporation councils to bring about changes in the rates fixed by the government for revising building tax.

    Local Self-Government Minister Paloli Mohammed Kutty said here on Thursday that it was being done on the pleas of these bodies following complaints that the revised rates were considerably high.

    He said the rates per sq m (11 sq ft) suggested by the government for residential buildings were Rs.3 to Rs.8 in grama panchayats, Rs.6 to Rs.15 in municipalities and Rs.8 to Rs.20 in corporations. But many local bodies had fixed the tax at the higher rates. They themselves were not demanding a change in it.

    The Minister stated that he had given directions for reconsidering cases in which the revision had exceeded 60 per cent.

    The rate would be fixed at 60 per cent till a decision was taken as part of the reconsideration process. This would not be applicable if any extension or change was made in the existing building.

    He attributed the problems connected with building tax revision to the shifting from rental value based calculation to plinth area based calculation of tax.

  12. അങ്കിള്‍ said...

    കെട്ടിടനികുതി പരിഷ്‌കരണം: ഉത്തരവ്‌ മരവിപ്പിക്കും - പാലോളി

    തിരുവനന്തപുരം: കെട്ടിടനികുതി പരിഷ്‌കരിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ്‌ തല്‍ക്കാലം മരവിപ്പിക്കുമെന്ന്‌ മന്ത്രി പാലോളി മുഹമ്മദ്‌കുട്ടി നിയമസഭയില്‍ പറഞ്ഞു. 1999-ലെ പഞ്ചായത്ത്‌ നിയമഭേദഗതിക്ക്‌ അനുസൃതമായി ചട്ടങ്ങള്‍ നിര്‍മ്മിക്കാതെ സര്‍ക്കാര്‍ ഉത്തരവ്‌ പുറപ്പെടുവിച്ച്‌ നിലവിലുള്ളതിനേക്കാള്‍ പത്തും മുപ്പതും മടങ്ങായി കെട്ടിടനികുതി ഈടാക്കാന്‍ നീക്കം നടക്കുന്നുവെന്നാരോപിച്ച്‌ കെ.എം. മാണി (കേരള കോണ്‍.എം.) നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ്‌ ഈ കാര്യം മന്ത്രി വ്യക്തമാക്കിയത്‌.

    കെട്ടിടനികുതി പരിഷ്‌കരിക്കുന്നതിന്‌ ആവശ്യമായ ചട്ടങ്ങള്‍ രൂപവത്‌കരിക്കുന്നതുവരെയാണ്‌ ഉത്തരവ്‌ മരവിപ്പിക്കുക.

    1995-ലാണ്‌ കെട്ടിടനികുതി ഒടുവില്‍ പരിഷ്‌കരിച്ചത്‌. 1999-ല്‍ പഞ്ചായത്ത്‌ നിയമത്തില്‍ ഭേദഗതിവരുത്തി തറവിസ്‌തീര്‍ണത്തിന്റെ അടിസ്ഥാനത്തില്‍ കെട്ടിടനികുതി നിശ്ചയിക്കാന്‍ തീരുമാനിച്ചു. ഈ രീതിയിലുള്ള നികുതിനിര്‍ണയം നടപ്പില്‍ വന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക്‌ നികുതിയില്‍ ഏറ്റക്കുറച്ചില്‍ വരുത്താന്‍ കഴിയാതെ വരും. അഴിമതി കുറയ്‌ക്കാനും ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ട്‌ ഇല്ലാതാക്കാനും കഴിയും. ഇതിനുള്ള കരട്‌ ചട്ടങ്ങള്‍ നിയമവകുപ്പ്‌ പരിശോധിച്ചുവരികയാണ്‌. ഇത്‌ പൂര്‍ത്തിയായശേഷമേ പുതുക്കിയ നിരക്കില്‍ നികുതിപിരിവ്‌ ആരംഭിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. നിലവിലുള്ള നിരക്കിന്റെ 60 ശതമാനത്തിലധികം നികുതിവര്‍ധന ഒരിക്കലും ഉണ്ടാകില്ലെന്നും മന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചു.

    എന്നാല്‍ അടിയന്തരപ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കിയ കെ.എം.മാണി ഇതിനോട്‌ യോജിച്ചില്ല. ചട്ടങ്ങള്‍ രൂപവത്‌കരിക്കാതെ നികുതി പിരിക്കാന്‍ ഉത്തരവിറക്കിയിരിക്കുന്നത്‌ ശരിയല്ലെന്നായിരുന്നു മാണിയുടെ വാദം. നികുതിപിരിവ്‌ നിയമപ്രകാരമാകണമെങ്കില്‍ ചട്ടം ഉണ്ടാകേണ്ടതുണ്ട്‌. നികുതിപിരിവ്‌ നടപടിക്രമമനുസരിച്ചാകണമെന്നു ഭരണഘടന പറയുന്നുണ്ടെന്നും കെ.എം.മാണി പറഞ്ഞു.

    ചട്ടം ഉണ്ടാക്കാതെ നികുതി പിരിക്കാന്‍ ഉത്തരവിറക്കിയത്‌ നിയമവിരുദ്ധമാണെന്ന്‌ സര്‍ക്കാര്‍ സമ്മതിച്ച സ്ഥിതിക്ക്‌ ഉത്തരവ്‌ പിന്‍വലിക്കണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

    ചട്ടങ്ങള്‍ രൂപവത്‌കരിച്ചശേഷമേ നികുതി പിരിവ്‌ ആരംഭിക്കൂവെന്ന്‌ മന്ത്രി തോമസ്‌ഐസക്‌ പറഞ്ഞുവെങ്കിലും പ്രതിപക്ഷം തൃപ്‌തരായില്ല. നിയമസഭയേയും സബ്‌ജക്ട്‌ കമ്മിറ്റിയേയും നോക്കുകുത്തിയാക്കി ഉത്തരവ്‌ നടപ്പാക്കുകയാണെന്ന്‌ ഉമ്മന്‍ചാണ്ടിയും കെ.എം. മാണിയും ആരോപിച്ചു. തുടര്‍ന്ന്‌ ചട്ടവും സര്‍ക്കാര്‍ ഉത്തരവും തമ്മില്‍ പൊരുത്തക്കേടുണ്ടെങ്കില്‍ പരിശോധിക്കാമെന്ന്‌ നിയമമന്ത്രി വിജയകുമാര്‍ പറഞ്ഞുവെങ്കിലും വീണ്ടും കെ.എം. മാണി തടസ്സവാദം ഉന്നയിച്ചു. ഇതിനെത്തുടര്‍ന്ന്‌ പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ച്‌ കെട്ടിടനികുതി പരിഷ്‌കരണം സംബന്ധിച്ച ഉത്തരവ്‌ തല്‍ക്കാലം മരവിപ്പിക്കുകയാണെന്ന്‌ മന്ത്രി പാലോളി പ്രഖ്യാപിച്ചു.(മാതൃഭൂമി 23-7-2009)

  13. അങ്കിള്‍ said...

    വീട്ടുകരം പുതുക്കല്‍ പുതിയ വീടുകള്‍ക്ക് മാത്രം മതി:

    തിരുവനന്തപുരം : തറവിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തില്‍ വീട്ടുകരം പുതുക്കുന്നത് നിലവിലുള്ള വീടുകള്‍ക്ക് ബാധകമാക്കരുതെന്ന് സി.പി.എം സംസ്ഥാനകമ്മിറ്റി തദ്ദേശസ്വയംഭരണ മന്ത്രി പാലോളി മുഹമ്മദ് കുട്ടിക്ക് നിര്‍ദ്ദേശം നല്‍കി. പുതിയ വീടുകള്‍ക്കു മാത്രം ഇത് ബാധകമാക്കിയാല്‍ മതിയെന്നാണ് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുള്ളത്.
    നിലവിലുള്ള വീടുകള്‍ക്ക് വാടകമൂല്യം കണക്കാക്കി അതിന്റെ അടിസ്ഥാനത്തിലാണ് നികുതി ഈടാക്കിവരുന്നത്. അത് തറവിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തിലാക്കുമ്പോള്‍ വീട്ടുകരത്തില്‍ വന്‍ വര്‍ദ്ധന വരുമെന്ന് സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
    പരമാവധി വര്‍ദ്ധന 60 ശതമാനത്തില്‍ കവിയാന്‍ പാടില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന വാദം കഴിഞ്ഞ സംസ്ഥാനകമ്മിറ്റി സ്വീകരിച്ചില്ല. ജനങ്ങളെ വലിയ രീതിയില്‍ ദോഷകരമായി ബാധിക്കുന്ന ഇത്തരം പരിഷ്കാരങ്ങള്‍ വേണ്ടത്ര ഗൌരവത്തോടെയും ആലോചനയില്ലാതെയും നടപ്പാക്കുന്നതിനെ കമ്മിറ്റി അംഗങ്ങളില്‍ ഭൂരിപക്ഷവും വിമര്‍ശിച്ചു. ഇതേതുടര്‍ന്നാണ് പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗംകൂടിയായ മന്ത്രി പാലോളിയോട് നിലവിലുള്ള വീടുകള്‍ക്ക് പുതിയ രീതിയില്‍ വീട്ടുകരം പുതുക്കാനുള്ള തീരുമാനം നടപ്പാക്കേണ്ടെന്ന് നിര്‍ദ്ദേശിച്ചത്.
    വീട്ടുകരം പരിഷ്കരിക്കുന്നതിനുള്ള ബില്‍ നിയമസഭ പാസാക്കിയിരുന്നു. ഇതേതുടര്‍ന്ന് അതിന്റെ ചട്ടങ്ങള്‍ തയ്യാറാക്കി വരവേയാണ് സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ പുതിയ നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ വീട്ടുകരം പരിഷ്കരിക്കുന്നതിനുള്ള ചട്ടങ്ങള്‍ തയ്യാറാക്കുന്നത് നിറുത്തിവയ്ക്കാന്‍ വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബില്‍ പാസാക്കിയതിനാലാണ് രേഖാമൂലം നിര്‍ദ്ദേശം നല്‍കാന്‍ കഴിയാതെ വന്നിരിക്കുന്നത്. നിയമസഭയില്‍ വീണ്ടും ഈ ബില്ലിന് ഭേദഗതി കൊണ്ടുവരികയോ അല്ലെങ്കില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരികയോ ആണ് സര്‍ക്കാരിന് ഇനി ഇക്കാര്യത്തില്‍ ചെയ്യാന്‍ കഴിയുകയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

    വിവാദമായ വിഷയം
    വീട്ടുകരം പുതുക്കുന്നതിനുള്ള ചട്ടങ്ങള്‍ പാസാക്കാതെ പരിഷ്കരിച്ച നിരക്കില്‍ നികുതി ഈടാക്കുന്നതിനുള്ള എക്സിക്യുട്ടീവ് ഉത്തരവ് പ്രതിപക്ഷത്തിന്റെ ആവശ്യത്തെ തുടര്‍ന്ന് മരവിപ്പിച്ചതായി പ്രഖ്യാപിക്കാന്‍ നിയമസഭയില്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. കഴിഞ്ഞ ജൂലായ് 22 നായിരുന്നു അത്. ഉത്തരവ് മരവിപ്പിക്കുംമുമ്പുതന്നെ മുസ്ളിംലീഗ് ഉള്‍പ്പെടെ പ്രതിപക്ഷം ഭരിക്കുന്ന പഞ്ചായത്തുകളിലും എല്‍.ഡി. എഫ് അധികാരത്തിലുള്ള തദ്ദേശ സ്ഥാപനങ്ങളിലും പുതിയ നിരക്കിലുള്ള നികുതി ഈടാക്കിയത് അതിനടുത്ത ദിവസം ‘കേരളകൌമുദി’പുറത്തുകൊണ്ടുവന്നു. കൂടുതലായി ഈടാക്കിയ നികുതി വരുംവര്‍ഷങ്ങളിലെ നികുതിയില്‍ കുറച്ചുനല്‍കുമെന്ന് മന്ത്രി പാലോളി മുഹമ്മദ്കുട്ടി അന്ന് അറിയിച്ചതോടെയാണ് ഇതുസംബന്ധിച്ച വിവാദം കെട്ടടങ്ങിയത്.
    courtesy: http://go2.wordpress.com/?id=725X1342&site=vaarththakal.wordpress.com&url=http%3A%2F%2Fnews.keralakaumudi.com%2Fnews.php%3Fnid%3D6fae6ab8933b3bd8c6072baf767f6c5a

  14. സുദർശൻ said...

    UPPU THOTTU KARPPOORAM VAREYULLA ELLATHINUM NIKUTHI KODUKKUNNATH JANANGALANENNU PARAYUNNATHINDE NIJA STHITHI ENTHANU?
    LAKSHANGALUM KODIKALUM NIKUTHI ADAKKENDAVAR YADARTHA NIKUTHIYUDE CHERIYA ORAMSHAM MATHRAME ADAKKUNNULLU ENNUM VERORU CHERIYA VIHITHAM KONDU AZHIMATHI VIROUS PARATHUKAYANENNUM KELKKUNNU.
    SADHARANAKKARANUM PAVAPPETTAVANUM NITHYA JEEVITHAM NILA NIRTHAN VENDA ELLATHINUM NOORU SHADAMANAM TAX KODUKKUMPOLE ELLAVARIL NINNUM MUZHUVAN NIKUTHIYUM SARKKAR GHAJANAVILETHIYAL AMERICAYILUM DUBAYILUM KODUKKUNNATHILUM KOODUTHAL THOZHIL VETHANAM ELLAVARKKUM LABHIKKUM MATHA VIBHAKEEYATHAKALUM AZHIMATHIYUN CHEYYAN ALE KITTILLA ENNELLAM KELKKUNNU.
    ITHILENTHENKILUM KAZHAMBUNDO?